വര്‍ണ്ണപകിട്ട് ഉള്‍പ്പെടെ മിക്ക്യ സിനിമകളിലും നായികയായി ക്ഷണിച്ചിരുന്നു, അഡ്വാന്‍സ് വാങ്ങി അഭിനയിക്കാന്‍ ചെന്നപ്പോള്‍ ആ വേഷം ദിവ്യാ ഉണ്ണിക്കാണെന്ന് പറഞ്ഞു; വെളിപ്പെടുത്തലുമായി കാവേരി

വര്‍ണ്ണപകിട്ട് ഉള്‍പ്പെടെ മിക്ക്യ സിനിമകളിലും നായികയായി ക്ഷണിച്ചിരുന്നു, അഡ്വാന്‍സ് വാങ്ങി അഭിനയിക്കാന്‍ ചെന്നപ്പോള്‍ ആ വേഷം ദിവ്യാ ഉണ്ണിക്കാണെന്ന് പറഞ്ഞു; വെളിപ്പെടുത്തലുമായി കാവേരി

ബാലതാരമായി വെള്ളിത്തിരയില്‍ അരങ്ങേറിയ കാവേരി മലയാളികള്‍ക്കെന്നും പ്രിയങ്കരിയാണ്. മലയാളം, തമിഴ്, തെലുങ്ക് കന്നഡ തുടങ്ങീ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അധിക നാള്‍ കാവേരി മലയാള സിനിമയില്‍ തിളങ്ങിയില്ല. എന്നാല്‍ നിരവധി അവസരങ്ങള്‍ തന്നെത്തേടിയെത്തിയിട്ടുണ്ടെന്ന് കാവേരി വെളിപ്പെടുത്തുന്നു.

മോഹന്‍ലാല്‍ ചിത്രമായ വര്‍ണ്ണപകിട്ട് ഉള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ തന്നെ നായികയായി ക്ഷണിച്ചിരുന്നെന്നും എന്നാല്‍ അവസാന നിമിഷം തന്നെ നീക്കം ചെയ്യുമെന്നും പകരം ദിവ്യ ഉണ്ണിയെ നായികയായി തിരഞ്ഞെടുക്കുമെന്നും കാവേരി വെളിപ്പെടുത്തുന്നു. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കാവേരി ഇക്കാര്യം വെളിപ്പെടുത്തുന്നത്.

കാവേരിയുടെ വാക്കുകളിലേയ്ക്ക്-

മലയാളത്തിലെ പല മികച്ച ചിത്രങ്ങളിലും എന്നെ നായികയായി ക്ഷണിച്ചതായിരുന്നു. എന്നാല്‍ അവാസന നിമിഷമാകുമ്പോള്‍ അവര്‍ എന്നെ ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യും. എനിക്ക് ലഭിച്ച നല്ല വേഷങ്ങളില്‍ പിന്നീട് അഭിനയിക്കുന്നത് നടി ദിവ്യാ ഉണ്ണിയാണ്. കഥാ നായകനിലാണ് ആദ്യം നായികയായി വിളിച്ചത്. അഡ്വാന്‍സ് വാങ്ങി അഭിനയിക്കാന്‍ ചെന്നപ്പോള്‍ ആ വേഷം ദിവ്യാ ഉണ്ണിക്കാണെന്ന് പറഞ്ഞു. അന്ന് ഒരുപാടു ഞാന്‍ കരഞ്ഞു.


മോഹന്‍ലാല്‍ നായകനായ വര്‍ണ്ണപ്പകിട്ടിലേക്ക് അഭിനയിക്കാന്‍ അവസരം വന്നപ്പോള്‍ അവിടെയും ദിവ്യാ ഉണ്ണി മോഹന്‍ലാലിന്റെ നായികയായി. പിന്നീട് മലയാളത്തില്‍ സഹനടി എന്ന പേരില്‍ ഒതുങ്ങിപ്പോയെന്നും നല്ല വേഷങ്ങള്‍ ഒന്നും തന്നെ കിട്ടിയിട്ടില്ലായെന്നും കാവേരി വ്യക്തമാക്കി.

Kaveri reveals her chances

Farsana Jaleel :