അഗ്നിദേവി എമ്മിൽ ചിത്രത്തിൽ ബോഡി ഡബിൾ ഉപയോഗിച്ച് ചതിച്ചു എന്നാരോപിച്ച് നടൻ ബോബി സിംഹ. അഞ്ചു ദിവസം മാത്രം അഭിനയിച്ച ചിത്രത്തില്‍ നിന്നും പിന്‍മാറിയിട്ടും തന്റെ ബോഡി ഡബിള്‍ ഉപയോഗിച്ച് പൂര്‍ത്തീകരിച്ച ചിത്രത്തിനും സംവിധായകനുമെതിരെ പത്രസമ്മേളനത്തില്‍ വക്കീലിനൊപ്പം പങ്കെടുക്കവേയാണ് നടന്‍ ആരോപണങ്ങളുയര്‍ത്തുന്നത്.
തിരക്കഥയുമായി ബന്ധപ്പെട്ട് അഭിപ്രായവ്യത്യാസങ്ങള്‍ വന്നതോടെയാണ് അഗ്നിദേവില്‍ നിന്നും ബോബി പിന്‍മാറിയത്. ആകെ അഞ്ചു ദിവസം മാത്രമാണ് ചിത്രത്തിനുവേണ്ടി ബോബി സഹകരിച്ചത്. എന്നാല്‍ പിന്നീടുള്ള രംഗങ്ങളിലും തന്റെ ബോഡി ഡബിളും വിഷ്വല്‍ ഇഫക്ടുകളും ഉപയോഗിക്കുകയായിരുന്നുവെന്ന് നടന്‍ ആരോപിക്കുന്നു.
ചിത്രത്തില്‍ തന്റെ ശബ്ദത്തിനു പകരം മറ്റൊരാളെക്കൊണ്ടു ഡബ്ബ് ചെയ്യിച്ചിരിക്കുകയാണെന്നും നടന്‍ ആരോപിക്കുന്നു. താനൊരു ചെറിയ നടനാണെന്നും തന്നെ വെറുതെവിടണമെന്നും ബോബി പറയുന്നു. ഒരു സൂപ്പര്‍സ്റ്റാറിന്റെ മുഖം വെച്ച് ബോഡി ഡബിള്‍ ചെയ്ത് വിഷ്വല്‍ ഇഫക്ട്‌സിലൂടെ സിനിമ പൂര്‍ത്തീകരിച്ചാല്‍ ആ ചിത്രം റിലീസ് ചെയ്യാന്‍ ആരെങ്കിലും സമ്മതിക്കുമോയെന്നും ബോബി ചോദിക്കുന്നു.
തന്നെ ആദ്യം കാണിച്ച സ്‌ക്രിപ്റ്റല്ല, പിന്നീട് ചിത്രീകരണം തുടങ്ങിയപ്പോള്‍ കാണിച്ചതെന്നും അതിനാലാണ് അഞ്ചു ദിവസത്തിനു ശേഷം സിനിമ വിട്ടതെന്നും ബോബി പറയുന്നു. ഇപ്പോള്‍ സംവിധായകന്‍ ജോണ്‍പോള്‍ രാജിനും നിര്‍മാതാവിനുമെതിരെ വഞ്ചനക്കുറ്റത്തിന് കേസ് കൊടുത്തിരിക്കുകയാണ് ബോബി. കഴിഞ്ഞ വര്‍ഷവും സംവിധായകനെതിരെ പരാതിയുമായി നടന്‍ രംഗത്തെത്തിയിരുന്നു. സിനിമയുടെ റിലീസ് താത്ക്കാലികമായി തടഞ്ഞുകൊണ്ട് കോടതി ഉത്തരവിട്ടതായി ബോബിയുടെ വക്കീല്‍ മാധ്യമങ്ങളെ അറിയിച്ചു.
തൊണ്ണൂറുകളില്‍ തെന്നിന്ത്യന്‍ സിനിമാലോകത്ത് നിറസാന്നിധ്യമായിരുന്ന മധുബാല ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചു വരുന്ന ചിത്രമാണ് അഗ്നിദേവി. അരയ്ക്കു താഴോട്ടു തളര്‍ന്ന രാഷ്ട്രീയ നോതാവായ വില്ലത്തിയായാണ് മധുബാല ചിത്രത്തില്‍ എത്തുന്നത്. പൊളിറ്റക്കല്‍ ആക്ഷന്‍ ത്രില്ലറായ ചിത്രം വെള്ളിയാഴ്ച്ചയാണ് ചിത്രം റിലീസായത്. രമ്യ നമ്പീശന്‍, സതീഷ് എന്നിവരാണ് മറ്റുതാരങ്ങള്‍.
boby simha against body doubling