“ആ സമയം മോഹൻലാൽ പറയും , അതിപ്പോൾ നമ്മൾ സംസാരിക്കേണ്ട കാര്യമില്ലല്ലോ ? “- സഞ്ജയ്

“ആ സമയം മോഹൻലാൽ പറയും , അതിപ്പോൾ നമ്മൾ സംസാരിക്കേണ്ട കാര്യമില്ലല്ലോ ? “- സഞ്ജയ്

ഹിറ്റിലേക്ക് കുതിപ്പ് തുടരുകയാണ് കായംകുളം കൊച്ചുണ്ണി. നിവിൻ പോളിയുടെ അസാധ്യ പ്രകടനത്തോടൊപ്പം മോഹന്ലാലിന്റെ ഇത്തിക്കര പക്കിയും സൂപ്പർ ഹിറ്റായി. എന്നാൽ തിരക്കഥ എഴുതുമ്പോൾ അതാരാഭിനയിക്കും എന്ന് ഒരു മുൻവിധിയുമുണ്ടായിരുന്നില്ലന്നു തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ് പറയുന്നു.

മോഹൻലാൽ എന്ന നടന്റെ പേര് പറയുമ്പോൾ പോലും അത് നടക്കാൻ സാധ്യതയില്ലാത്ത ഒരു കാര്യമായിട്ടായിരുന്നു അണിയറപ്രവർത്തകർ വിചാരിച്ചിരുന്നത്. ഷൂട്ടിംഗ് തുടങ്ങിയിട്ടും പക്കിയെ ലഭിച്ചിട്ടില്ല. പെട്ടെന്നൊരു ദിവസം റോഷൻ ആൻഡ്രൂസ് വിളിച്ചിട്ട് പക്കിയായി മോഹൻലാൽ എങ്ങനുണ്ടാകുമെന്നു ചോദിച്ചു. അത് നേരത്തെ സംസാരിച്ച് നടക്കാത്തത് കൊണ്ട് വിട്ടതല്ലേ എന്നാണ് തിരികെ ചോദിച്ചത്. പക്ഷെ ലാലേട്ടൻ സമ്മതിച്ചു എന്ന വാർത്ത എല്ലാവര്ക്കും ഒരു പ്ലസന്റ്റ് സർപ്രൈസ് ആയാണ് റോഷൻ തന്നത് – ബോബി സഞ്ജയ് പറയുന്നു.

മോഹൻലാൽ ഓക്കേ പറഞ്ഞാൽ പിന്നെ ആ കഥാപാത്രത്തെ കുറിച്ച് ചിന്തിക്കുകയെ വേണ്ട എന്നാണ് സഞ്ജയ് പറയുന്നത്. ഒരു സൂപ്പർ സ്റ്റാറും സൂപ്പർ ആക്ടറും ഒരാളാകുമ്പോൾ തിയേറ്ററിലെ ആവേശം ഇരട്ടിയാക്കിയെന്നും സഞ്ജയ് പറയുന്നു. മോഹൻലാലിൻറെ ശരീരം ഒരു വിഷയമേയല്ല.ഏതു കഥാപാത്രത്തെയും അദ്ദേഹം ജീവസുറ്റതാക്കും. കാരണം അഭിനയിക്കാനായി ജനിച്ചതാണ് മോഹൻലാൽ.

മോഹൻലാലിൻറെ വലിയൊരു ക്വാളിറ്റിയായി സഞ്ജയ് പറയുന്നത് ആരെ പറ്റിയും കുറ്റം പറയില്ലെന്നുള്ളതാണ്. ആരെങ്കിലും ഒന്നിച്ചിരിക്കുന്ന സമയത്ത് ആരെയെങ്കിലും പറ്റി കുറ്റം പറഞ്ഞാൽ അതിപ്പോൾ നമ്മൾ സംസാരിക്കണ്ടല്ലോ എന്ന് പറയും. സഞ്ജയ് പറയുന്നു .

bobby sanjay about mohanlal

Sruthi S :