എന്റെ സ്വഭാവം എങ്ങനെയാണോ അത് തന്നെയാണ് ഞാന്‍ കാണിക്കുന്നത് ; അഭയ ഹിരണ്‍മയി!

മലയാളികൾക്ക് ഏറെ സുപരിചതയ ഗായികയാണ് അഭയ ഹിരണ്‍മയി. സംഗീത കുടുംബത്തിലാണ് ജനിച്ചതെങ്കിലും താന്‍ ഗായികയാവുന്നതൊന്നും സ്വപ്‌നം കണ്ടിരുന്നില്ലെന്ന് ഗായിക പറഞ്ഞിരുന്നു. നന്നായി പാടുമെങ്കിലും അത് കരിയറാക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പറഞ്ഞത് ഗോപി സുന്ദറാണെന്നും അഭയ വ്യക്തമാക്കിയിരുന്നു. ജീവിതം തന്നെ മാറ്റിമറിച്ച കൂടിക്കാഴ്ചയെക്കുറിച്ചും ലിവിങ് റ്റുഗദര്‍ ജീവിതത്തെക്കുറിച്ചുമെല്ലാമുള്ള തുറന്നുപറച്ചില്‍ വൈറലായിരുന്നു. തന്റെ വസ്ത്രധാരണത്തെക്കുറിച്ചുള്ള അഭയയുടെ തുറന്നുപറച്ചില്‍ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. പറയാം നേടാം ഷോയില്‍ എത്തിയപ്പോഴായിരുന്നു ഇതേക്കുറിച്ച് സംസാരിച്ചത്

കണ്‍വെന്‍ഷണലായിട്ടുള്ളൊരു പെണ്‍കുട്ടിയല്ല ഞാന്‍. കുട്ടിക്കാലം മുതലേ അങ്ങനെയല്ല വളര്‍ന്നത്. എന്റെ സ്വഭാവം എങ്ങനെയാണോ അത് തന്നെയാണ് ഞാന്‍ കാണിക്കുന്നത്. ഇംഗ്ലീഷ് സിംഗേഴ്‌സിനെയാണ് ഞാന്‍ ഫോളോ ചെയ്യുന്നത്. അവരൊക്കെ ഇങ്ങനെയല്ലേ ഡ്രസ് ചെയ്യുന്നത്. ഇവിടത്തെ സിംഗേഴ്‌സിന് മാത്രം എന്താണ് ഇങ്ങനെ. മുന്‍പ് സാല്‍വാര്‍ ഇടുന്നത് വലിയ പ്രശ്‌നമായിരുന്നു, ഇപ്പോള്‍ അതൊരു ആഭിജാത്യമായി മാറി.

ജീന്‍സിടുന്നത് ഒരുകാലത്ത് പ്രശ്‌നമായിരുന്നു. കാലം മാറുന്നുണ്ടല്ലോ, ഏത് വേഷം ധരിച്ചാലും അവര്‍ക്കത് കംഫര്‍ട്ടാണോ എന്ന കാര്യമാണ് നോക്കേണ്ടതെന്ന് അഭയ പറയുന്നു. വിശേഷ അവസരങ്ങളിലും പരിപാടികളിലുമെല്ലാം വേറിട്ട ലുക്കുമായാണ് അഭയ എത്താറുള്ളത്. ഫാഷനും മോഡലിംഗുമെല്ലാം തനിക്ക് താല്‍പര്യമുള്ള കാര്യങ്ങളാണെന്നും ഗായിക വ്യക്തമാക്കിയിരുന്നു.
എഞ്ചീനിയറിംഗ് പഠനത്തിനിടയിലാണ് അഭയ മ്യൂസിക്കിലേക്ക് തിരിഞ്ഞത്. നന്നായി പാടുന്നുണ്ടല്ലോ, ഇത് കരിയറാക്കുന്നതിനെക്കുറിച്ച് ചിന്തിച്ചൂടേയെന്ന് ചോദിച്ചത് അദ്ദേഹമാണ്. അദ്ദേഹത്തിനൊപ്പമുള്ള ലിവിങ് റ്റുഗദര്‍ ജീവിതം തുടങ്ങി 6 വര്‍ഷമായപ്പോഴാണ് ഒരു പാട്ട് പാടാനായി താന്‍ തയ്യാറായതെന്നും ഗായിക പറഞ്ഞിരുന്നു.

ഒരുപാട് പാട്ടുകളൊന്നും പാടിയില്ലെങ്കിലും താന്‍ പാടിയ ഗാനങ്ങളെല്ലാം സൂപ്പര്‍ഹിറ്റുകളാണെന്നും അഭയ പറഞ്ഞിരുന്നു. വോയ്‌സ് ടെക്‌സ്ച്വര്‍ വ്യത്യസ്തമാണ്. തെലുങ്കിലാണ് ആദ്യം പാടിയതെങ്കിലും റിലീസ് ചെയ്തത് മലയാളത്തിലാണ്. നാക്കു പെന്റ നാക്കു ടക്ക എന്ന സഹേലി ഗാനമായിരുന്നു അഭയയുടേതായി ആദ്യം പുറത്തുവന്നത്. ഗാനത്തിലെ മലയാളം വരികള്‍ ആലപിച്ചത് ഗോപി സുന്ദറായിരുന്നു.

AJILI ANNAJOHN :