“ഒരു നായക നടന്റെ അമ്മയായി അഭിനയിക്കാനുള്ള മച്യുരിറ്റി എനിക്കായിട്ടില്ല .. പക്ഷെ അഭിനയം എളുപ്പമാക്കിയത് ടോവിനോയുടെ പെരുമാറ്റം – ” എന്റെ ഉമ്മാന്റെ പേര് തീയേറ്ററുകളിൽ..

“ഒരു നായക നടന്റെ അമ്മയായി അഭിനയിക്കാനുള്ള മച്യുരിറ്റി എനിക്കായിട്ടില്ല .. പക്ഷെ അഭിനയം എളുപ്പമാക്കിയത് ടോവിനോയുടെ പെരുമാറ്റം – ” എന്റെ ഉമ്മാന്റെ പേര് തീയേറ്ററുകളിൽ..

ക്രിസ്തുമസ് റിലീസായി എന്റെ ഉമ്മാന്റെ പേര് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ടൊവിനോ തോമസും ഉർവശിയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദ്യമായാണ് ഉർവശി ഒരു നായകനാടന്റെ അമ്മയായി വേഷമിടുന്നത്. എന്നാൽ ട്രെയ്ലറിൽ ആ ഒരു പരിചയക്കുറവ് തീരെ അനുഭവപ്പെടുന്നുമില്ല. കാരണം മറ്റു വേഷണങ്ങളിലൂടെ വർഷങ്ങൾക്ക് മുൻപ് മലയാളികളെ മന്സിലെടുത്ത ഉർവശി ആയിഷാ ആയും വളരെ മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്. എന്നാൽ ഇത്രയും മുതിർന്ന നടന്റെ ‘അമ്മ വേഷം ചെയ്യുമ്പോൾ താൻ മാനസികമായി തയ്യാറല്ലെന്നാണ് ഉർവശി പറയുന്നത്.

  • ചിത്രത്തിലെ ഹമീദും ഉമ്മയും പോലെ മലയാളത്തിന്റെ പ്രിയ യുവതാരം ടോവിനോയുമായുള്ള ബന്ധം എങ്ങനെയാണ് ?

ഈ സിനിമയെ സംബന്ധിച്ച് നമ്മുടെ കുടുംബമായി തോന്നുന്നതാണ് പ്രധാനം. എന്നെ സംബന്ധിച്ച് ഒരു നായക നടന്റെ അമ്മയാകാനുള്ള മാനസികമായ തയ്യറെടുപ്പ് ആയിട്ടില്ല. പക്ഷെ ഒരു നടനെന്ന നിലയിൽ പുതിയതായി പരിചയപ്പെട്ട ആൾ എന്ന് തോന്നിയില്ല. കാരണം , അത്രക്ക് മികച്ച പെരുമാറ്റമാണ് ടോവിനോയുടേത് .സീനിയർ ആര്ടിസ്റ് എന്ന നിലയിലല്ല , ഒരു ചേച്ചിയെന്ന നിലയിലാണ് എന്നോട് പെരുമാറിയത്. അതുകൊണ്ടു തന്നെ സിനിമയിലെ ആത്മബന്ധവും നന്നായിട്ട് വന്നു. ഹ്യുമറിൽ നന്നായി തിളങ്ങാൻ പറ്റുന്ന നടനാണ് ടൊവിനോ . ഉർവശി പറയുന്നു.

മാമുക്കോയ, സിദ്ധിഖ്, ശാന്തികൃഷ്ണ,ദിലീഷ് പോത്തന്‍,ഹരീഷ് കണാരന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാചത്രങ്ങളെ അവതരിപ്പിക്കുന്നത്.സ്പാനിഷ് ഛായാഗ്രാഹകനായ ജോര്‍ഡി പ്ലാനെല്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.മഹേഷ് നാരായണന്‍ എഡിറ്റിങ്ങും ഗോപി സുന്ദര്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.കോഴിക്കോട്, തലശ്ശേരി, പൊന്നാനി, കണ്ണൂര്‍ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.ആന്റോ ജോസഫും, ആര്‍ സലിമും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

urvashi about ente ummante peru

Sruthi S :