ഓണസദ്യയെകുറിച്ചും മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും സിനിമയെ കുറിച്ചും ചോദിക്കു – ദിലീപ് വിഷയത്തിൽ ഉരുണ്ടുകളിച്ച് ഊർമിള ഉണ്ണി
‘അമ്മ അസോസിയേഷനും ദിലീപുമായി ബന്ധപ്പെട്ട വിവാദങ്ങളെല്ലാം ആരംഭിക്കുന്നത് അമ്മയുടെ ജനറൽ മീറ്റിംഗിൽ ദിലീപിനെ തിരിച്ചെടുക്കണെമെന്ന ഊർമിള ഉണ്ണിയുടെ പ്രസ്താവനയോടെയാണ്. തിരിച്ചെടുത്ത നടപടിക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ നടക്കുമ്പോൾ ഊർമിള ഉണ്ണി മാധ്യമങ്ങൾക്കു മുൻപിൽ ഉരുണ്ടു കളിക്കുന്നു.
കുറ്റാരോപിതനായ വ്യക്തിയെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച ചോദ്യങ്ങൾക്ക് ഊർമിള ഉണ്ണി പരസ്പര ബന്ധമില്ലാതെയാണ് സംസാരിച്ചത്. മന്ദബുദ്ധിയാണെന്നും ഞാനൊരു ഭീരുവാണെന്നും വിചാരിച്ചു കൊള്ളു, നടന്‍ ദിലീപിനെ എഎംഎംഎയിലേക്ക് തിരിച്ചെടുക്കണമെന്ന നിലാപാടിലുറച്ച് നിന്നിരുന്നോ എന്ന ചോദ്യത്തിന് നടി ഊര്‍മ്മിള ഉണ്ണി നല്‍കിയ മറുപടിയിതാണ്. അതുമായി ബന്ധപ്പെട്ട മറ്റു ചോദ്യങ്ങള്‍ക്കാകട്ടെ അമ്മയെ കാണാണം, ഫോണ്‍ വരുന്നു എന്നെല്ലാം പറഞ്ഞ് നടി ഒഴിഞ്ഞ് മാറുകയും ചെയ്തു.
‘അതിപ്പോ നമ്മുടെ വീട്ടിലെ ജോലിക്കാരി വീട്ടിപ്പോയെന്ന് വിചാരിക്ക്യാ, അയ്യോ ഇനീതിപ്പോ നാളെ വരുവോന്ന് ഒക്കെ ഒരു വീട്ടമ്മയ്ക്കുണ്ടാവുന്ന ആകാംഷയില്ലേ, അതു പോലൊരു ആകാംഷ, അത്രേയുള്ളു’. നടന്‍ ദിലീപിനെ എഎംഎംഎയിലേക്ക് തിരിച്ചെടുക്കണമെന്ന നിലാപാടിലുറച്ച് നിന്നിരുന്നോ എന്ന ചോദ്യത്തിന് നടി ഊര്‍മ്മിള ഉണ്ണി നല്‍കിയ മറുടിയാണ് ഇത്. നിങ്ങളുടെ ചോദ്യങ്ങളോട് ഞാന്‍ ഒന്നും പറയില്ലെന്നും ഊര്‍മ്മിള ഉണ്ണി വ്യക്തമാക്കി.
ഗൗരവമുള്ള ഈ വിഷയത്തെപ്പറ്റി എങ്ങനെ ഇത്ര നിസാരമായി കാണാന്‍ കഴിയുമെന്ന് ചോദിച്ചപ്പോള്‍, എത്രയോ പോസിറ്റീവായുള്ള കാര്യങ്ങള്‍ നമ്മുക്ക് സംസാരിക്കാന്‍ സാധിക്കുമെന്നും, ഓണസദ്യ വിളമ്പുന്നതിനെപ്പറ്റിയും,ഡാന്‍സ് കളിക്കുന്നതിനെപ്പറ്റിയും തന്നോട് ചോദിക്കു ഉത്തരം നല്‍കാമെന്നും മറ്റുമായിരുന്നു നടിയുടെ പ്രതികരണം. എഎംഎംഎ എന്ന് പറയുന്നത് വളരെ നല്ലൊരു സംഘടനയാണ്. ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ സംഘടനയെപ്പറ്റി ഉണ്ടായിരിക്കുന്ന വിവാദങ്ങളെല്ലാം മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും ഊര്‍മ്മിള ഉണ്ണി പറഞ്ഞു.
urmila unni about dileep issue