അലസമായ മുടി… യാത്രകളും മ്യൂസിക്കും ഇഷ്ട്ടം, രണ്ട് പേരും ഡൗണ്‍ ടു എര്‍ത്ത്… ആള്‍കൂട്ടത്തില്‍ തനിയെ… എന്നാല്‍ എല്ലാ എക്‌സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റികളില്‍ അഗ്രഗണ്യർ, ലാലേട്ടന് ബ്ലെസ്ലിയോട് ഒരു ഇഷ്ട കൂടുതലുണ്ട്, കാരണം ഇതാണ്; കുറിപ്പ് വൈറൽ

ബി​ഗ് ബോസ് മലയാളം സീസൺ ഫോറിലെ ശക്തനായ മത്സരാർഥിയാണ് ബ്ലെസ്ലി. ബ്ലെസ്ലി യെ ചുറ്റി പാട്ടി നിരവധി ചർച്ചകൾ പുറത്ത് നടന്നിരുന്നു. ഹൗസിലേക്ക് മത്സരാർഥിയായി വന്ന ശേഷം തന്റെ ജീവിതത്തിൽ സംഭവിച്ച കഥകളെല്ലാം ബ്ലെസ്ലി തുറന്ന് പറയുകയും ചെയ്തിരുന്നു.

അക്കൂട്ടത്തിൽ തനിക്ക് ഒരു മുൻ കാമുകിയുണ്ടായിരുന്നുവെന്നും ടോക്സിക്കായ ബന്ധമായിരുന്നതിനാൽ അത് വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നും ബ്ലെസ്ലി ഷോയിൽ തുറന്ന് പറഞ്ഞതിന് പിന്നാലെ കാമുകി തന്നെ നേരിട്ട് എത്തിയിരുന്നു

അതിനിടെ തുടക്കം മുതല്‍ മറ്റാരെക്കാളും ബ്ലെസ്ലിയോട് മോഹന്‍ലാലിന് ഇഷ്ടം കൂടുതലുണ്ടെന്നാണ് ഒരു ആരാധകന്‍ ചൂണ്ടി കാണിക്കുകയാണ്

ബ്ലെസ്ലിയുടെ ചില തുറന്ന് പറച്ചിലുകളും രൂപസാദൃശ്യവുമെല്ലാം മോഹന്‍ലാലിന് മകനെ പോലൊരു തോന്നലില്‍ എത്തിച്ചെന്നാണ് പറയുന്നത്. ആത്ഹരത്തിലൊരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

കുറിപ്പ് ഇങ്ങനെയാണ്

‘ലാലേട്ടന് ബ്ലെസിയോട് ഒരു ഇഷ്ടക്കൂടുതല്‍ ഉണ്ട്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ ഫാദേഴ്‌സ് ഡേ യെ കുറിച്ച് ലാലേട്ടന്‍ പറഞ്ഞില്ലേ, അച്ചന്‍ ലാലേട്ടനെ ഒന്നിനും തടഞ്ഞില്ല. പക്ഷെ ഉപദേശം ആയിരുന്നു എന്ന. ‘ലാലേ എന്തിനും നീ പൊക്കോ. പക്ഷേ നിനക്ക് ഒരു ഡിഗ്രി ഉണ്ടാവണം. അത് നീ നേടണം’.

അത്ഭുതം എന്ന് പറയാലോ കുറച്ചു ദിവസം മുന്‍പ് ബ്ലെസ്ലിയുടെ ടെലിഫോണ്‍ ടാസ്‌കില്‍ അവന്റെ ഉപ്പയും പറഞ്ഞത് അതെ വാക്ക് ആയിരുന്നു. ബ്ലെസ്ലി നിനക്ക് ഒരു ഡിഗ്രി വേണമെന്ന്. കൂടാതെ പ്രണവ് മോഹന്‍ലാലിന്റെ ഒരുപാട് സ്വഭാവ വിശേഷങ്ങള്‍ ബ്ലെസ്ലിയിലും നമുക്ക് കാണാം. രണ്ട് പേരും ഡൗണ്‍ ടു എര്‍ത്ത് ആണ്. ആള്‍കൂട്ടത്തില്‍ തനിയെ ആണ്. എന്നാല്‍ എല്ലാ എക്‌സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റികളില്‍ അഗ്രഗണ്യരും.

കുശുമ്പും പരദൂഷണവും ഇല്ല. കാര്യങ്ങള്‍ എളുപ്പം മനസിലാക്കും എങ്കിലും അത് കാണ്‍വെ ചെയ്യാന്‍ ബുദ്ധിമുട്ട്. അലസമായ മുടി. യാത്രകളും മ്യൂസിക്കും ഇഷ്ട്ടം. സത്യത്തില്‍ ബിഗ് ബോസില്‍ ലാലേട്ടന്‍ ബ്ലെസ്ലിയെ കാണുന്നത് പ്രണവ് ആയിട്ടാണ്. കൂടാതെ ലാലേട്ടന്റെ കുട്ടിക്കാലത്തെ പല ഓര്‍മ്മകളും ബ്ലെസ്ലിയിലൂടെ ലാലേട്ടന്റെ ഓര്‍മ്മകളില്‍ നിറയുന്നു. ഞങ്ങളും ബ്ലെസ്ലിയെ സ്‌നേഹിക്കുന്നു’. എന്നുമാണ് ആരാധകന്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

Noora T Noora T :