നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സി.ബി.ഐക്ക് കൈമാറാനുള്ള ബിഹാര്‍ സര്‍ക്കാരിന്റെ ശുപാര്‍ശ അംഗീകരിച്ചതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയാണ് ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചത്. ചൊവ്വാഴ്ചയാണ് കേസ് സിബിഐക്ക് കൈമാറാന്‍ ശുപാര്‍ശ ചെയ്തത്. കേസ് സിബിഐക്ക് വിടുന്നതിനെ മഹാരാഷ്ട നേരത്തേതന്നെ എതിര്‍ത്തിരുന്നു.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുശാന്തിന്റെ കുടുംബം രംഗത്തുവന്നിരുന്നു. കാമുകി റിയ ചക്രവർത്തിക്കെതിരെയാണ് കുടുംബം രംഗത്തെത്തിയിരുന്നത്. സുശാന്ത് സിങ്ങിനെ ആത്മഹത്യയിലേക്ക് നയിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പ്രേരണാക്കുറ്റം ചുമത്തിയാണ് റിയ ചക്രവർത്തിക്കെതിരെ സുശാന്ത് സിങ്ങിൻ്റെ അച്ഛന്‍ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നത്.