ശ്രീനിവാസനെ വെന്റിലേറ്ററിൽ നിന്നും മാറ്റി ; പുറത്തെത്തിയതും ശ്രീനിവാസന്റെ ആദ്യ ആവശ്യം സ്നേഹപൂർവ്വം നിരസിച്ച് കുടുംബാംഗങ്ങൾ !

നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രീനിവാസനെ വെന്റിലേറ്ററിൽ നിന്നും മാറ്റി. ആരോഗ്യ നിലയിൽ മികച്ച പുരോഗതിയുണ്ടായതിനെ തുടർന്നാണ് വെന്റിലേറ്റർ സഹായം നിർത്തിയത്. എങ്കിലും അടുത്ത 24 മണിക്കൂർ നിരീക്ഷണത്തിലായിരിക്കും.

ഭാര്യയോടും സുഹൃത്തുക്കളോടും സംസാരിച്ചെന്നും മകൻ ധ്യാൻ ശ്രീനിവാസന്റെ ചിത്രമായ ലവ് ആക്ഷൻ ഡ്രാമയിൽ അഭിനയിക്കാൻ പോകണമെന്നു പറഞ്ഞെന്നും അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി . എന്നാൽ സ്നേഹപൂർവ്വം ശ്രീനിവാസനെ അഭിനയിക്കാൻ പോകുന്നതിൽ നിന്നും പിന്തിരിപ്പിക്കുകയായിരുന്നു.

സന്ദർശകർക്ക് നിയന്ത്രണമുണ്ടെന്നും എല്ലാവരും അദ്ദേഹത്തെ പ്രാർത്ഥനയിൽ ഓർക്കണമെന്നും സുഹൃത്തുക്കളും ബന്ധുക്കളും അറിയിച്ചു.

സംവിധായകൻ വി.എം. വിനുവിന്റെ പുതിയ ചിത്രത്തിന്റെ ഡബ്ബിങിനിടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ബുധനാഴ്ച രാവിലെ 9.30നു പാലാരിവട്ടത്തിനു സമീപമുള്ള സ്റ്റുഡിയോയിൽ ഡബ്ബിങ്ങിനായി എത്തിയപ്പോഴാണ് ശ്രീനിവാസന് ശ്വാസതടസ്സവും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടത്. ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ശ്വാസകോശത്തിൽ ഫ്ലൂയിഡ് നിറഞ്ഞതും നീർക്കെട്ടുണ്ടായതുമാണ് ശ്രീനിവാസന്റെ ആരോഗ്യനിലയെ ബാധിച്ചത്. 

sreenivasan’s health condition

Sruthi S :