നമ്മുക്ക് എന്താണോ സൗകര്യപ്രദം അതാണ് ബ്യൂട്ടി… ഈ ചെരുപ്പിന് 250 രൂപയാണ്, ആ ഫാഷനിലാണ് ഞാൻ കംഫർട്ടബിളായിട്ടുള്ളത്; ശോഭന

മലയാളത്തിന്റേത് എന്നല്ല, ഇന്ത്യന്‍ സിനിമയുടെ തന്നെ സ്വകാര്യ അഹങ്കാരമാണ് നടി ശോഭന. ഏത് ഭാഷയില്‍ ആണെങ്കിലും, ഏത് കഥാപാത്രമാണെങ്കിലും വെള്ളം പോലെ മാറാന്‍ കഴിയുന്ന അഭിനേത്രി. നടപ്പിലും എടുപ്പിലും അഭിനയത്തിലും മാത്രമല്ല, സൗന്ദര്യത്തിലും സോ കോള്‍ഡ് നായിക സങ്കല്‍പങ്ങളെ പരിപൂര്‍ണമാക്കുന്ന അഭിനേത്രി! ശോഭനയെ പോലെ മറ്റൊരു നടി ഉണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് തന്നെയാണ് ഉത്തരം. അഭിനയത്തേക്കാൾ ഉപരി നൃത്തത്തിനു വേണ്ടിയാണ് ശോഭന ഇപ്പോൾ തന്റെ സമയം മാറ്റിവയ്ക്കുന്നത്.സോഷ്യൽ മീഡിയയിൽ സജീവമായ ശോഭന ചിത്രങ്ങളും വീഡിയോയുമൊക്കെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

ശോഭനയുടെ പഴയ അഭിമുഖങ്ങൾ ഇടയ്ക്ക് സോഷ്യൽ മീഡിയയുടെ ശ്രദ്ധ ആകർഷിക്കാറുണ്ട്. ശോഭന എന്ന വ്യക്തിയുടെ വാക്കുകളിലുള്ള വ്യക്തതയാണ് ആ വീഡിയോകളെ വൈറലാക്കുന്നത്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ഒരു ടെലിവിഷൻ ഷോയിൽ പങ്കെടുക്കാനെത്തിയതാണ് ശോഭന. ഫാഷനെ കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോൾ ശോഭനം പറഞ്ഞ മറുപടിയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 250 രൂപ മാത്രമുള്ള ചെരുപ്പാണ് താൻ ധരിച്ചിരിക്കുന്നതെന്ന ശോഭനയുടെ വാക്കുകൾ ആരാധകരെ കൗതുകത്തിലാക്കി. “സ്ത്രീകൾ എന്ന് പറഞ്ഞാൽ സൗന്ദര്യം മാത്രമല്ല. ഫാഷൻ എന്ന് പറഞ്ഞാൽ നമ്മുടെ സ്വഭാവമാണ്. നമ്മളെല്ലാവരും ഫാഷൻ മാസികകൾ നോക്കും, ബ്ലൗസിന്റെ ഡിസൈൻ നോക്കും. നമ്മളെന്തിലാണോ സൗകര്യപ്രദം അതാണ് ബ്യൂട്ടി. സാരി നല്ലതാണ്, ഈ ചെരുപ്പിന് 250 രൂപയാണ്. ആ ഫാഷനിലാണ് ഞാൻ കംഫർട്ടബിളായിട്ടുള്ളത്,” ശോഭന പറയുന്നു. താരത്തിന്റെ മറപടി കേട്ട് കയ്യടിക്കുകയാണ് കാണികൾ.

ഫാഷന്റെ രാജകുമാരി സംസാരിക്കുമ്പോൾ ലോകം അവർക്കായി കാതോർക്കും, നല്ലൊരു സന്ദേശമാണ് ശോഭനാ ജീ തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. ശോഭന യൂണിവേഴ്സ് എന്ന പേജാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ചെന്നൈയിൽ കലാതർപ്പണ എന്ന നൃത്തവിദ്യാലയം നടത്തുകയാണ് ശോഭന ഇപ്പോൾ. ചിത്രാ വിശ്വേശ്വരന്‍, പദ്മാ സുബ്രമണ്യം എന്നിവരാണ് ശോഭനയുടെ ഗുരുക്കള്‍. ചെന്നൈയില്‍ ‘കലാര്‍പ്പണ’ എന്ന പേരില്‍ ഒരു നൃത്തവിദ്യാലയം നടത്തുന്ന ശോഭന രാജ്യത്തിനകത്തും പുറത്തും ധാരാളം നൃത്ത പരിപാടികളിലും സജീവമായി പങ്കെടുക്കുന്നുണ്ട്. വർഷങ്ങൾക്കു ശേഷം അനൂപ് സത്യന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിൽ ശോഭന അഭിനയിച്ചിരുന്നു.

AJILI ANNAJOHN :