അയാള്‍ വന്ന് കെട്ടിപ്പിടിക്കുകയും മുഖത്ത് തടവുകയും ചുംബിക്കുകയും ചെയ്തു. പിറ്റേന്ന് ആളെ കാണാനില്ല – ഷീല

മലയാള സിനിമ അടക്കി വാണ നായികയാണ് ഷീല . ഇന്നും അവരുടെ ആഢ്യത്തിനു ഒരു കുറവുമില്ല. നീണ്ട ഇടവേളക്കൊടുവിൽ ഷീല തിരിച്ചെത്തിയത് മനസ്സിനക്കരെ എന്ന ചിത്രത്തിൽ കൂടെയാണ്.
തന്നെ കെട്ടിപ്പിടിക്കാന്‍ വേണ്ടി മാത്രം സിനിമ എടുക്കാന്‍ വന്ന ഒരാളെക്കുറിച്ച് ഷീല മനസ് തുറന്നിരുന്നു . ഒരിക്കല്‍ ഷീലയെ നായികയാക്കി സിനിമ എടുക്കാന്‍ അമേരിക്കയില്‍ നിന്നും ഒരാളെത്തി. കാര്യങ്ങള്‍ കണ്ട് ധരിപ്പിച്ച ശേഷം അന്ന് വാങ്ങുന്ന പ്രതിഫലത്തിന്റെ പകുതി തുക അഡ്വാന്‍സായി നടിക്ക് നല്‍കുകയും ചെയ്തു.

സിനിമയുടെ നിര്‍മ്മാതാവും സംവിധായകനും നായകനും അയാള്‍ തന്നെയായിരുന്നു. എവിഎം സ്റ്റുഡിയോയില്‍ വെച്ചാണ് സിനിമയുടെ ഷൂട്ട് തുടങ്ങിയത്. ആദ്യം ഒരു പാട്ട് റെക്കോര്‍ഡ് ചെയ്ത് അത് ഷൂട്ട് ചെയ്തു. തുടര്‍ന്ന് ആദ്യരാത്രിയാണ് അടുത്ത ദിവസം ഷൂട്ട് ചെയ്യുന്നതെന്ന് അയാള്‍ പറഞ്ഞു. ഇത്തരം രംഗങ്ങള്‍ ഒകെ സിനിമയില്‍ പതിവാണല്ലോ. അതുകൊണ്ട് താന്‍ സമ്മതിക്കുകയായിരുന്നുവെന്ന് ഷീല പറയുന്നു.

ആ സീനിനു വേണ്ടി പൂക്കള്‍ വിതറിയ കട്ടിലൊക്ക അണിയറക്കാര്‍ ഒരുക്കിയിരുന്നു. തുടര്‍ന്ന് അയാള്‍ വന്ന് കെട്ടിപ്പിടിക്കുകയും മുഖത്ത് തടവുകയും ചുംബിക്കുകയും ചെയ്തു. രാവിലെ പത്ത് മണി മുതല്‍ രാത്രി ഒന്‍പത് മണി വരെ ഇതു തന്നെയായിരുന്നു പരിപാടിയെന്ന് ഷീല പറയുന്നു. ഓരോ ടേക്ക് കഴിഞ്ഞും അദ്ദേഹം വീണ്ടും വന്ന് കട്ടിലില്‍ കിടക്കും. എന്നോട് ഒപ്പം കിടക്കാന്‍ പറയും, എന്നിട്ട് വീണ്ടും കെട്ടിപ്പിടിക്കും. ആ സീനില്‍ അതല്ലാതെ മറ്റൊന്നും തന്നെ ഉണ്ടായിരുന്നില്ല.

ഇതിന്റെ ഗുട്ടന്‍സ് ഞാനടക്കം യൂണിറ്റില്‍ എല്ലാവരും മനസിലാക്കിയത് അടുത്ത ദിവസമാണ്. പിറ്റേ ദിവസം ചിത്രീകരണത്തിനായി ചെന്നപ്പോള്‍ അയാള്‍ സ്ഥലം വിടുകയായിരുന്നു. ഒരു പാട്ടും സംവിധാനം ചെയ്ത് തന്നെ കെട്ടിപ്പിടിച്ച ശേഷം അയാള്‍ വന്നതുപോലെ അമേരിക്കയിലേക്ക് മടങ്ങിപ്പോയി. പിന്നീട് കണ്ടിട്ടേയില്ല. എന്നെ കെട്ടിപ്പിടിക്കാന്‍ വേണ്ടി അയാള്‍ കണ്ടെത്തിയ വഴിയായിരുന്നു രണ്ടുദിവസത്തെ സിനിമാ ചിത്രീകരണം. അഭിമുഖത്തില്‍ ഷീല വെളിപ്പെടുത്തി.

sheela about controversial shooting

Sruthi S :