അഭിലാഷ് അട്ടയവും അലിന്‍ ജോസ് പെരേരയും ഫ്രോഡുകളാണ്, സാമ്പത്തികമാണ് ഇവരുടെ ലക്ഷ്യം; എന്റെ കയ്യില്‍ നിന്നും ധാരാളം കാശ് നഷ്ടപ്പെട്ടു; സന്തോഷ് വര്‍ക്കി

ആറാട്ട് എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ റിവ്യു പറഞ്ഞ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ വ്യക്തിയാണ് ആറാട്ടണ്ണന്‍ എന്ന സന്തോഷ് വര്‍ക്കി. ഇപ്പോഴിതാ പുതിയ നിരൂപകന്‍ എന്ന നിലയില്‍ എത്തിയ അഭിലാഷ് അട്ടയം യഥാര്‍ത്ഥത്തില്‍ ഒരു അട്ടയാണ് എന്നാണ് സന്തോഷ് വര്‍ക്കി ഫേസ് ബുക്ക് ലൈവില്‍ പറയുന്നത്.

‘മറ്റുള്ള മനുഷ്യരുടെ ചോര ഊറ്റി കുടിക്കുന്ന തനി അട്ടയാണ് അഭിലാഷ്. മറ്റുള്ളവരുടെ പ്രശസ്തി മുതലാക്കാനാണ് അയാള്‍ ശ്രമിക്കുന്നത്. പുതിയ സിനിമകള്‍ പോലും അയാള്‍ കാണാറില്ല. സിനിമ കാണാതെയാണ് സിനിമയുടെ റിവ്യൂകള്‍ ചാനലുകള്‍ക്കു മുമ്പില്‍ അവതരിപ്പിക്കുന്നത്. പ്രശസ്തി കിട്ടുന്നതിന് വേണ്ടിയാണ് ഇങ്ങനെയെല്ലാം ചെയ്യുന്നത്.

മാരിവില്ലിന്‍ ഗോപുരങ്ങള്‍ എന്ന സിനിമയെ വിമര്‍ശിച്ച അശ്വന്ത് കോക്കിനെതിരെ അഭിലാഷ് ആട്ടയം രൂക്ഷമായ രീതിയില്‍ പ്രതികരിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍ അയാള്‍ ആ സിനിമ തുടങ്ങിക്കഴിഞ്ഞ് അരമണിക്കൂര്‍ വൈകിയാണ് കണ്ടത്.

കോക്കിനെതിരെ ഇങ്ങനെ ഒരു പ്രശ്‌നം ഉണ്ടാക്കുവാന്‍ കാരണം മാരിവില്ലിന്‍ ഗോപുരങ്ങളുടെ സംവിധായകന്റെ അടുത്ത ചിത്രത്തില്‍ അഭിലാഷ് അട്ടയത്തിന് ഒരു വേഷം നല്‍കാമെന്ന് പറഞ്ഞിരിക്കുന്നത് കൊണ്ടാണ്.

എന്റെ കയ്യില്‍ നിന്നും ധാരാളം കാശ് എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. 2000 രൂപയോളം തിരിച്ചുതരാന്‍ ഉണ്ട് .അത് അയാള്‍ തരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുമില്ല.

അലിന്‍ ജോസ് പെരേരയും അങ്ങേയറ്റം മര്യാദകേടോടുകൂടിയാണ് പെരുമാറുന്നത്. അഭിലാഷ് അട്ടയവും അലിന്‍ ജോസ് പെരേരയും ഫ്രോഡുകളാണ്, സാമ്പത്തികമാണ് ഇവരുടെ ലക്ഷ്യം.

മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുക എന്ന ലക്ഷ്യം മാത്രമാണ് ഇവര്‍ക്കുള്ളത്. അതിനായി എന്ത് വൃത്തികേടുകള്‍ വിളിച്ചു പറയുവാനും കോമാളിത്തരങ്ങള്‍ കാണിക്കുവാനും ഇവര്‍ തയ്യാറാവുന്നു’ എന്നും സന്തോഷ് വര്‍ക്കി പറയുന്നു.

Vijayasree Vijayasree :