എനിയ്ക്ക് വേണ്ടി അദ്ദേഹം മമ്മുക്കയോട് തുടര്‍ച്ചയായി സംസാരിച്ചു; അങ്ങനെയാണ് ഞാൻ മമ്മൂക്കയോട് പാസഞ്ചറിന്റെ കഥ പറയുന്നത്…

അന്തരിച്ച നടനും എഴുത്തുകാരനുമായ രവി വള്ളത്തോളിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച് സംവിധായകന്‍ രഞ്ജിത് ശങ്കര്‍. താന്‍ ആദ്യമായി പരിചയപ്പെടുന്ന സിനിമാ നടന്‍ രവിയാണെന്നും തന്റെ സിനിമാ പ്രവേശത്തിനായി മമ്മൂട്ടിയോട് അദ്ദേഹം നിരന്തരം സംസാരിച്ചെന്നും രഞ്ജിത്ത്് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

രഞ്ജിത്തിന്റെ കുറിപ്പ്….

ഞാന്‍ ആദ്യമായി പരിചയപ്പെടുന്ന സിനിമാ നടന്‍ രവിയേട്ടനാണ്. ആദ്യമായി തിരക്കഥയെഴുതിയ നിഴലുകള്‍, പിന്നീടെഴുതിയ അമേരിക്കന്‍ ഡ്രീംസ് എന്നീ സീരിയലുകളിലെ നായകന്‍. അതിലുമുപരി വളരെ അടുത്ത വ്യക്തി ബന്ധം. അമേരിക്കന്‍ ഡ്രീംസിനു മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് കിട്ടി കഴിഞ്ഞ് രവിയേട്ടന്‍ എന്നെ വിളിച്ചു ചോദിച്ചു ‘ഇനി ഒരു സിനിമയൊക്കെ ചെയ്യാറായില്ലേ ? ‘ഞാന്‍ പറഞ്ഞു എനിക്കാരെയും സിനിമയില്‍ പരിചയമില്ല.’

മമ്മൂട്ടിയോട് ഒരു കഥ പറയാമോ എന്ന് രവിയെട്ടന്‍ ചോദിച്ചു. അദ്ദേഹം എനിക്കു വേണ്ടി മമ്മുക്ക യോട് തുടര്‍ച്ചയായി സംസാരിച്ചു. അങ്ങിനെ ആദ്യമായി ഞാന്‍ മമ്മൂക്കയോട് പാസഞ്ചറിന്റെ കഥ പറയുന്നു. സിനിമയില്‍ സജീവമായതിനു ശേഷവും രവിയേട്ടനുമായി ഇടയ്ക്കു സംസാരിക്കും. ഓര്‍മിക്കപ്പെടുന്ന ഒരു വേഷം എന്റെ ഒരു സിനിമയില്‍ അദ്ദേഹം ചെയ്യണമെന്ന എന്റെ ആഗ്രഹം പല കാരണങ്ങളാല്‍ നടന്നില്ല. ഓര്‍മകള്‍ മാത്രം ബാക്കിയാവുന്നു.’ രഞ്ജിത്ത് കുറിച്ചു.

ravi vallathol

Noora T Noora T :