ദിലീപേട്ടന് നല്ലത് മാത്രം വരുത്തണേ എന്ന് പ്രാര്‍ഥിക്കുന്ന, വിചാരിക്കുന്ന വ്യക്തിയാണ് ഞാന്‍ – പ്രയാഗ മാർട്ടിൻ

ദിലീപേട്ടന് നല്ലത് മാത്രം വരുത്തണേ എന്ന് പ്രാര്‍ഥിക്കുന്ന, വിചാരിക്കുന്ന വ്യക്തിയാണ് ഞാന്‍ – പ്രയാഗ മാർട്ടിൻ

മലയാള സിനിമയിലെ യുവനടിമാരിൽ പ്രമുഖയാണ് പ്രയാഗ മാർട്ടിൻ. കൈ നിറയെ ചിത്രങ്ങളുമായി സിനിമയിൽ സജീവമാണ് പ്രയാഗയിപ്പോൾ.ദിലീപ് നടി ആക്രമിക്കപ്പെട്ട കേസിനെ തുടർന്ന് ജയിലിലായ സമയത്താണ് അരുൺ ഗോപി സംവിധാനം ചെയ്ത രാമലീല റിലീസ് ചെയ്തത് . ചിത്രത്തിൽ പ്രയാഗ മാർട്ടിനാണ് നായികയായത്. ആ മോശം സമയത്തെ പറ്റി പറയുകയാണ് പ്രയാഗ.

“രാമലീലയില്‍ വളരെ പ്രധാനപ്പെട്ട കഥാപാത്രമായിരുന്നു എനിക്ക്. ചിത്രം നേരിടേണ്ടി വന്നത് ഭയങ്കര ബുദ്ധിമുട്ടുള്ള സാഹചര്യമായിരുന്നു. ദിലീപേട്ടനെ വ്യക്തിപരമായി അറിയുന്ന ആളാണ് ഞാന്‍. വലിയ ഒരു ജ്യേഷ്ഠന്റെ സ്ഥാനം അല്ലെങ്കില്‍ ഗുരുവിന്റെ സ്ഥാനം ആണ് ദിലീപേട്ടന് എന്ന് പറയാം. കട്ടപ്പനയിലെ ഹൃതിക് റോഷന്‍ നിര്‍മിക്കുന്നത് ദിലീപേട്ടനാണ്. അപ്പോഴാണ് ഞാന്‍ ആദ്യമായി ദിലീപേട്ടനെ കാണുന്നത്. അതിന് ശേഷം രാമലീലയില്‍ ഞാന്‍ അദ്ദേഹത്തിന്റെ നായികയായി വരുന്നു. എനിക്കെപ്പോഴും നല്ല കാര്യങ്ങള്‍ മാത്രം പറഞ്ഞു തരുന്ന ആളായിരുന്നു അദ്ദേഹം. അത് അഭിനയത്തെക്കുറിച്ച് മാത്രമല്ല, എന്നോട് ഷോട്ടിനിടെ ഇടയ്ക്ക് പറയാറുണ്ട് മോളെ അച്ഛനെയും അമ്മയെയുമൊക്കെ നന്നായി നോക്കണം എന്നൊക്കെ . അങ്ങനെ സംസാരിക്കുന്ന ആളാണ് ദിലീപേട്ടന്‍.

അദ്ദേഹത്തെ വളരെയധികം ബഹുമാനിക്കുന്ന ആളാണ് ഞാന്‍. അദ്ദേഹത്തിന് അങ്ങനെ ബുദ്ധിമുട്ടുള്ള സമയം വന്നപ്പോള്‍ തീര്‍ച്ചയായും വിഷമം ഉണ്ടായിരുന്നു. ദിലീപേട്ടന്‍ ഇങ്ങനെ അനിഭിക്കുന്നത് കൊണ്ട് തന്നെ നമ്മള്‍ അദ്ദേഹത്തിന് നല്ലതു വരട്ടെ എന്ന് ആഗ്രഹിക്കുന്നതോടൊപ്പം തന്നെ രാമലീല സൂപ്പര്‍ ഹിറ്റ് ആയി മാറട്ടെ വിചാരിച്ച സാഹചര്യങ്ങള്‍ ഉണ്ട്. എല്ലാവരുടെയും പ്രാര്‍ത്ഥനയുടെയൊക്കെ ഫലമായിരിക്കാം അത്‌ നന്നായി വന്നു.

ഉയര്‍ച്ച താഴ്ചകള്‍ എല്ലാവരുടെയും ജീവിതത്തില്‍ ഉണ്ട്. അതുപോലെ സിനിമയിലും. ചിത്രീകരണം കഴിഞ്ഞ് കഠിനമായ ഒരു സമയമായിരുന്നു രാമലീലയ്ക്ക് നേരിടേണ്ടി വന്നത്. എനിക്ക് തോന്നുന്നു മലയാളം സിനിമാ മേഖലയില്‍ മറ്റൊരു സിനിമയേയും ഇങ്ങനെ ദുഷ്‌കീര്‍ത്തിപ്പെടുത്തിയിട്ടുണ്ടാകില്ലായിരിക്കാം. രാമലീല തിയ്യേറ്ററില്‍ എത്തില്ല എന്ന് വരെ പറഞ്ഞ സമയമുണ്ട്. പക്ഷെ അതിനെയെല്ലാം അതിജീവിച്ച് വലിയ വിജയമാണ് ചിത്രം കൈവരിച്ചത്. അത് തീര്‍ച്ചയായും മലയാളി പ്രേക്ഷകരുടെ ഗുണമാണ്.

നടി ആക്രമിക്കപ്പെട്ട കേസില്‍ അദ്ദേഹത്തിന്റെ പേര് വന്നപ്പോള്‍ വല്ലാത്തൊരു സാഹചര്യമായിരുന്നു. ഞാന്‍ അദ്ദഹത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുന്ന ആളാണ്. അദ്ദേഹത്തിന് നല്ലത് മാത്രം വരുത്തണേ എന്ന് പ്രാര്‍ഥിക്കുന്ന, വിചാരിക്കുന്ന വ്യക്തിയാണ് ഞാന്‍. ഒരു വ്യക്തിയെന്ന നിലയില്‍ എനിക്ക് ഹൃദയമുണ്ടെങ്കില്‍ അത് അലിയുന്ന സാഹചര്യം തന്നെ ആയിരുന്നു ദിലീപേട്ടന്‍ കടന്നു പോയ ആ സമയം. നമുക്ക് മാനസികമായി വിഷമം തോന്നുന്ന സാഹചര്യമായിരുന്നു. ഇതിന്റെ ശരിയെന്താണ് തെറ്റെന്താണ് എന്ന് പറയേണ്ട ആള്‍ ഞാന്‍ അല്ല. ഞാന്‍ പറഞ്ഞാല്‍ ഒട്ട് ശരിയാവുകയുമില്ല- പ്രയാഗ പറഞ്ഞു .

prayaga martin about dileep

Sruthi S :