സൗബിൻ ഡബ്ബിങിന് വിളിച്ചിട്ട് ഫോൺ പോലും എടുത്തില്ല ; ഒമർ ലുലു

മലയാള സിനിമയില്‍ ചുരുക്കം സിനിമകളിലൂടെ തന്നെ ശ്രദ്ധ നേടിയ സംവിധായകനാണ് ഒമര്‍ ലുലു. പുതുമുഖ താരങ്ങളെ വെച്ച് പടം പിടിക്കുന്ന ഒമര്‍ ലുലു ഇപ്പോള്‍ ബോളിവുഡില്‍ കൂടി സിനിമ ചെയ്യാനൊരുങ്ങുകയാണ്. ബി​ഗ് ബോസ് മലയാളം സീസൺ ഫൈവിൽ നെ​ഗറ്റീവ് ഇമേജോടെ വന്ന് നിരവധി ആരാധകരെ സമ്പാദിച്ച് പുറത്ത് പോയ മത്സരാർഥിയാണ് സംവിധായകൻ ഒമർ ലുലു. അദ്ദേഹത്തിന്റെ സോഷ്യൽമീഡിയയിലെ ഇടപെടലുകളും അദ്ദേഹം ചെയ്ത സിനിമകളും വെച്ച് ഹൗസിലേക്ക് കയറും മുമ്പ് ഒമർ ലുലുവിന് ഹേറ്റേഴ്സായിരുന്നു കൂടുതൽ. സോഷ്യൽമീഡിയയിലെ ഒമർ എല്ലാ വിഷയങ്ങൾക്കും പ്രതികരിക്കുകയും മറ്റും ചെയ്യുന്ന വ്യക്തിയാണ്.

എന്നാൽ ഹൗസിലെത്തിയപ്പോൾ ഒമർ യഥാർഥത്തിൽ അങ്ങനെ അല്ലെന്നും പച്ചയായ മനുഷ്യനാണെന്നും പ്രേക്ഷകർ മനസിലാക്കി. വളരെ ജെനുവിനായി സംസാരിക്കുന്ന മത്സരാർഥിയെന്നാണ് പ്രേക്ഷകർ ഒമറിനെ കുറിച്ച് പറയാറുള്ളത്. രണ്ട് ആഴ്ചയാണ് ബി​ഗ് ബോസ് ഹൗസിൽ ഒമർ ലുലു നിന്നത്. ഹൗസിലെ രണ്ടാമത്തെ വൈൽഡ് കാർഡ് എൻ‌ട്രിയായിരുന്നു ഒമർ ലുലു. തനിക്ക് ഹൗസിലെത്തിയപ്പോൾ മുതൽ ഒരു സ്വാതന്ത്ര കുറവ് അനുഭവപ്പെട്ടുവെന്നും എങ്ങനെ എങ്കിലും പുറത്താകണമെന്ന ആ​ഗ്രഹമായിരുന്നുവെന്നും ഒമർ ലുലു ഹൗസിൽ നിന്നും പുറത്ത് വന്ന ശേഷം പറഞ്ഞിരുന്നു.

അടുത്തിടെയായി മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നൊരു വിഷയമാണ് യുവതാരങ്ങളുടെ ലഹരി ഉപയോ​ഗവും അത് മൂലം സിനിമാ ചിത്രീകരണത്തിൽ തടസം നേരിടുന്നതും. ഷെയ്ൻ നി​ഗം, ശ്രീനാഥ് ഭാസി തുടങ്ങിയ താരങ്ങളെ ഇത്തരം കാരണങ്ങളുടെ പേരിൽ സംഘടനകൾ വിലക്കിയിട്ടുണ്ട്. അതേസമയം ഈ വിഷയത്തിൽ തനിക്കുള്ള ചില അനുഭവങ്ങൾ ഫിൽ‌മി ബീറ്റ് മലയാളത്തിന് നൽ‌കിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ഒമർ ലുലു. നടൻ സൗബിൻ ഷാഹിറിൽ നിന്നാണ് തനിക്ക് മോശം അനുഭവം ഉണ്ടായതെന്നാണ് ഒമർ ലുലു പറയുന്നത്. ഡബ്ബിങിന് വിളിച്ചിട്ട് ഫോൺ പോലും എടുത്തിരുന്നില്ലെന്നാണ് ഒമർ ലുലു പറഞ്ഞത്.’

ഒമർ ലുലുവിന്റെ ഏറ്റവും ഹിറ്റായ സിനിമകളിൽ ഒന്നായ ഹാപ്പി വെഡ്ഡിങിൽ സൗബിൻ ഷാഹിർ ഒരു പ്രധാനപ്പെട്ട വേഷം ചെയ്തിരുന്നു. അതിലെ സൗബിന്റെ കഥാപാത്രത്തിന് ഇന്നും ആരാധകരുണ്ട്.

AJILI ANNAJOHN :