ശ്രീശാന്തുമായി അന്ന് ലിവിങ് റിലേഷനിൽ ആയിരുന്നു എന്ന് ബോളിവുഡ് നടി നികേഷ പട്ടേൽ … സൽമാൻ ഖാനോടു ശ്രീശാന്ത് അത് പറഞ്ഞില്ല…

ശ്രീശാന്തുമായി അന്ന് ലിവിങ് റിലേഷനിൽ ആയിരുന്നു എന്ന് ബോളിവുഡ് നടി നികേഷ പട്ടേൽ … സൽമാൻ ഖാനോടു ശ്രീശാന്ത് അത് പറഞ്ഞില്ല…

എന്നും വിവാദങ്ങളിൽ സജീവമായിരിക്കുന്ന ആളാണ് ശ്രീശാന്ത് . കളിക്കളത്തിലെ പെരുമാറ്റവും ഒത്തുകളി വിവാദവും ഇപ്പോൾ ബിഗ് ബോസ്സിലെ പെരുമാറ്റവും വലിയ ചർച്ചകൾക്ക് വഴി വെച്ചതിനു പിന്നാലെയാണ് അടുത്ത വിവാദമെത്തുന്നത് . ശ്രീശാന്തിന്റെ മുൻകാമുകിയും നടിയുമായ നികേഷ പട്ടേൽ രംഗത്ത് എത്തിയിരിക്കുകയാണ്.

ബിഗ് ബോസ് മത്സരത്തിനിടയിൽ ശ്രീശാന്ത് ഭാര്യ ഭുവനേശ്വരിയുമായുള്ള പ്രണയത്തെ പാട്ടി വെളിപ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് നികേഷ രംഗത്തെത്തിയിരിക്കുന്നത്.
ഭുവനേശ്വരിമായുള്ള പ്രണയത്തെക്കുറിച്ച് വാചാലനായ ശ്രീശാന്ത് തങ്ങളൂളെട ബന്ധത്തെ പാടെ തള്ളിക്കളഞ്ഞുവെന്നുവെന്നും, അതു തന്നെ മുറിവേൽപ്പിച്ചുവെന്നും നികേഷ ബാംഗ്ലൂർ ടൈംസിനു നൽകിയ അഭിമുഖത്തിൽ പറയുന്നു .

ഭുവനേശ്വരിയുമായി ഏഴു വർഷത്തെ പ്രണയം ഉണ്ടായിരുന്നുവെന്നാണ് ശ്രീശാന്ത് പറഞ്ഞത്. ആ സമയത്ത് ശ്രീശാന്ത് താനുമായി ലിവിങ് റിഷേനിലായിരുന്നുവെന്നും നികേഷ വെളിപ്പെടുത്തി. അഞ്ചു വർഷമായി ശ്രീശാന്തുമായുള്ള ബന്ധം പിരിഞ്ഞിട്ട്. ബ്രേക്കപ്പിനു ശേഷം ഇതുവരെ കണ്ടിട്ടില്ല. വരധായക എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്താണ് ബ്രേക്കപ്പ് ആകുന്നത്. തങ്ങൾ ഒരുമ്മിച്ചായിരുന്ന സമയത്ത് ഭാര്യയുമായി പ്രണയത്തിലായിരുന്നുവെന്നാണ് ശ്രീശാന്ത് വ്യക്തമാക്കിയിരിക്കുന്നത്. അങ്ങനെയെങ്കിൽ തന്നോടു ചെയ്തത് എന്താണ്. അതെന്നെ വല്ലാതെ വിഷമിപ്പിക്കുന്നുവെന്നും നികേഷ പറയുന്നു.

ശ്രീശാന്തുമായുള്ള ലിവ് ഇൻ റിലേഷനെകുറഇച്ച് തുറന്നു പറഞ്ഞ നികേഷ ശ്രീ പറഞ്ഞ പല കാര്യങ്ങളിലും വൈരുദ്ധ്യമുണ്ടെന്നും ഉത്തരംകിട്ടാത്ത ചോദ്യമായി അവശേഷിക്കുകയാണെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്. മത്സരത്തിലെത്തിയതിന് ശേഷം താൻ വലിയ മഹാനാണ് എന്ന തരത്തിൽ പെരുമാറുന്നതായി തോന്നിയിരുന്നുവെന്നും നികേഷ പറയുന്നു. അദ്ദേഹത്തിന്റെ എല്ലാ വശങ്ങളെക്കുറിച്ചും കൃത്യമായി അറിയാവുന്നയാളാണ് താൻ. അദ്ദേഹം അത്ര മഹാനൊന്നുമല്ല. സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്നോ അവരെ ബഹുമാനിക്കണമോയെന്ന കാര്യത്തെക്കുറിച്ച് ശ്രീശാന്തിന് അറിയില്ലെന്നും നികേഷ പറയുന്നു. പരിപാടിയിലെത്തിയതിന് ശേഷവും ആ നിലപാടിൽ മാറ്റമൊന്നുമില്ലെന്നും ഇപ്പോഴും അത് തന്നെയാണ് തുടരുന്നതെന്നും താരം പറയുന്നു.

nikesha patel against sreesanth

Sruthi S :