റിയാലിറ്റി ഷോയിലൂടെ മലയാള പിന്നണി ഗാന രംഗത്തേക്ക് എത്തിയ ഗായകനാണ് നജിം അർഷാദ് . വിനയം നിറഞ്ഞ പെരുമാറ്റം കൊണ്ടും നല്ല ശബ്ദം കൊണ്ടും ആളുകളുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് നജീം .
അടുത്തിടെ നജീം ഒരു റിയാലിറ്റി ഷോയില്‍ തന്റെ മാതാപിതാക്കളുടേത് മിശ്രവിവാഹമെന്ന് പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ ചില മാധ്യമങ്ങള്‍ വളച്ചൊടിക്കുന്നതിനെതിരെ രംഗത്തുവന്നിരിക്കുകയാണ് നജീം.
താന്‍ ജാതീയമായി ഒന്നും പറഞ്ഞിട്ടില്ലെന്നും സംഗീതത്തിന് ജാതിയും മതവുമില്ലെന്നും ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുതെന്നും നജീം ഫേസ്ബുക്കില്‍ കുറിച്ചു.
നജീമിന്റേ ഫേസ്ബുക്ക് കുറിപ്പ്;
എല്ലാവര്‍ക്കും നമസ്‌കാരം .. ഈയിടെ ഒരു പ്രമുഖ ചാനലില്‍ ഞാന്‍ ഗസ്റ്റ് ആയി പോയിരുന്നു .. എന്നോട് ചോദിച്ചപ്പോ അവിടെ ഞാന്‍ പറഞ്ഞ ഒരു കാര്യം അത് എല്ലാവര്‍ക്കും അറിയാവുന്ന ഒരു കാര്യം കൂടി ആണ് .. അതിനെ വളച്ചൊടിച്ചു വര്‍ഗീയമായി ചിത്രീകരിക്കുന്നവരോട് .. നിങ്ങള്‍ ഇത് ചെയ്യുന്നത് യൂട്യൂബ് ചാനല്‍ കണ്ടന്റിനും അത് വഴി പൈസ കിട്ടാനുമാണ് .. പക്ഷെ ഉപകാരം ചെയ്താലും ഉപദ്രവം ചെയ്യരുത് ..
ഞാന്‍ ജാതീയമായി ഒന്നും പറഞ്ഞിട്ടില്ല .. എന്റെ ഉമ്മയും വാപ്പയും മിശ്രവിവാഹം ആയിരുന്നു ..കണ്‍വേര്‍ട്ടഡ് ആയി ഇസ്ലാം മതം സ്വീകരിച്ചു …അങ്ങനെ ഒരു ചുറ്റുപാടില്‍ തന്നെ ആണ് ഞാന്‍ വളര്‍ന്നിട്ടുള്ളതും .. പിന്നെ എന്റെ സംഗീതം അതിനു ജാതിയില്ല മതമില്ല .. എല്ലാവര്ക്കും ഉള്ളതാണ് .. എല്ലാവരും കൂടി ആണ് എന്നെ വളര്‍ത്തിയത് .. അവര്‍ക്കു വേണ്ടി ശബ്ദം ഉള്ളത് വരെ ഞാന്‍ പാടും .. ഫേസ് ബുക്ക് അഡ്മിന്‍സ് ആന്‍ഡ് യൂട്യൂബ് .. ഒരിക്കല്‍ കൂടി പറയുന്നു ഉപകാരം ചെയ്താലും ഉപദ്രവം ചെയ്യരുത്..ആള്‍ക്കാര്‍ ന്യൂസ് വായിക്കാന്‍ വേണ്ടി ഇങ്ങനെ ഉള്ള ക്യാപ്ഷന്‍സ് കൊടുക്കരുത്.
najim arshad about controversy