കൊല്ലത്ത് വീട്ടമ്മയായ കാമുകിയെ ചൊല്ലി കാമുകന്മാർ തമ്മിലടിച്ചു ,രക്ഷപെട്ടോടുന്ന വഴിയൊരാൾ കിണറ്റിൽ വീണു മരിച്ചു !!!

കൊല്ലത്ത് വീട്ടമ്മയായ കാമുകിയെ ചൊല്ലി കാമുകന്മാർ തമ്മിലടിച്ചു ,രക്ഷപെട്ടോടുന്ന വഴിയൊരാൾ കിണറ്റിൽ വീണു മരിച്ചു !!!

അവിഹിത ബന്ധങ്ങളും പ്രണയ കഥകളും കുറച്ചധികമായി കൊല്ലം ജില്ലയെ പിടിച്ചുലയ്ക്കാൻ തുടങ്ങിയിട്ട്. അത്തരത്തിൽ മറ്റൊരു കഥയും അതെ തുടർന്നുണ്ടായ മരണവും വീണ്ടും വാർത്തയാകുകയാണ് കൊല്ലത്തു നിന്നും.

അഞ്ചലിലാണ് സംഭവം . കാമുകിയായ വീട്ടമ്മയെ ചൊല്ലി കാമുകന്മാര്‍ തമ്മിൽ തല്ലി . വഴക്കിനിടക്ക് രക്ഷപ്പെട്ട് ഓടുന്നതിനിടയില്‍ അഗസ്ത്യക്കോട് സ്വദേശി ലിജോ വിലാസത്തില്‍ ലാലു കുഞ്ഞാപ്പിയാണ് മരിച്ചത്. സംഭവത്തില്‍ ആയൂര്‍ സ്വദേശി സുമേഷ് പോലീസ് കസ്റ്റഡിയിലായി.

അഗസ്ത്യക്കോട് കോളച്ചിറയിലുള്ള യുവതിയുടെ വീട്ടില്‍ ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം നടന്നത്. ഹോം നഴ്‌സായ യുവതി ചെറുവയ്ക്കലില്‍ നിന്ന് ആയൂരില്‍ വാടകയ്ക്ക് താമസിക്കുന്ന സുമേഷിനെ വീട് വാടകയ്ക്ക് എടുക്കാന്‍ 1000 രൂപ നല്‍കി ചുമതലപ്പെടുത്തി. രാത്രി വീട് എടുക്കുന്നത് സംബന്ധിച്ച് സംസാരിക്കാന്‍ സുമേഷ് സ്ത്രീയെ ഫോണില്‍ വിളിച്ചു. ഈ സമയം വീട്ടില്‍ മറ്റൊരാളുടെ സാന്നിദ്ധ്യം മനസിലാക്കിയ സുമേഷ് സുഹൃത്ത് ഓട്ടോ ഡ്രൈവര്‍ ഗോപകുമാറിനെയും ഒരു സ്ത്രീയെയും കൂട്ടി യുവതിയുടെ വീട്ടിലെത്തി.

ഇതിനിടെ ഉണ്ടായ അക്രമ സംഭവത്തില്‍ വീട്ടിലുണ്ടായിരുന്ന ലാലു കുഞ്ഞാപ്പിക്ക് ഭീകരമായി മര്‍ദ്ദനമേറ്റു. പ്രാണരക്ഷാര്‍ത്ഥം ഓടിയ ലാലു സമീപത്തെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണു. തടസം പിടിക്കാനെത്തിയ യുവതിക്കും ഗുരുതരമായി പരിക്കേറ്റു. യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

man died in the well

Sruthi S :