മമ്മൂട്ടിയുടെ ആ പഴയ സിനിമ 37 തവണ കണ്ടിട്ടായിരുന്നു ഷാജി കൈലാസ് ആ മെഗാഹിറ്റ് ചിത്രമൊരുക്കിയത് !

മലയാളസിനിമാ തിയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ച ചിത്രമാണ് ‘ആവനാഴി’.ഇന്ത്യന്‍ സിനിമയില്‍ പിറന്ന പോലീസ് ചിത്രങ്ങളുടെ ‘ഗോഡ് ഫാദര്‍ ‘എന്നായിരുന്നു ആവനാഴിയെ സകലകലാഭല്ലവനായ ‘കമല്‍ ഹാസന്‍’ വിശേഷിപ്പിച്ചത്‌.ആവനാഴിയുടെ സൃഷ്ട്ടാക്കളായ ‘ടി.ദാമോദരനും, ഐ.വി.ശശിയും, മമ്മൂട്ടി’യും ചേര്‍ന്ന് ‘ഇന്‍സ്പെക്ടര്‍ ബല്‍റാം ‘എന്ന പേരില്‍ ആവനാഴിയ്ക്ക് രണ്ടാംഭാഗം ഒരുക്കിയപ്പോഴും ബോക്സോഫീസില്‍ ഇടിമുഴക്കം സൃഷ്ട്ടിച്ചിരുന്നു.

ആവനാഴിക്കും ഇന്‍സ്പെക്ടര്‍ ബല്‍റാമിനും ശേഷം മലയാളസിനിമയുടെ ബോക്സോഫീസിനെ പ്രകമ്പനം കൊള്ളിച്ച മറ്റൊരു പോലീസ് സ്റ്റോറിയാണ് ഷാജികൈലാസ് -രണ്‍ജിപണിക്കര്‍ -സുരേഷ് ഗോപി ടീമിന്‍റെ ‘കമ്മീഷണര്‍’. സുരേഷ് ഗോപിയുടെ താരമൂല്യം ഉയരത്തില്‍ പറത്തിയ കമ്മീഷണര്‍ ഷാജികൈലാസ് – രണ്‍ജിപണിക്കര്‍ -സുരേഷ് ഗോപി കൂട്ട് കെട്ടിനെ മലയാളസിനിമാ ബോക്സോഫീസിലെ അനിഷേധ്യ ചേരുവയാക്കി മാറ്റിയിരുന്നു.എന്നാല്‍, കമ്മീഷണറുടെ റഫറന്‍സ് ബുക്കായിരുന്നു ആവനാഴി എന്നാണ് ഷാജികൈലാസ് പറയുന്നത്.

ഷാജികൈലാസിന്‍റെ തുറന്നു പറച്ചില്‍ ഇങ്ങനെയാണ് ” കോളേജില്‍ പഠിക്കുന്ന കാലത്ത് അഭിനേതാക്കളുടെയോ സിനിമയുടെയോ പേര് കണ്ടല്ല ഞാന്‍ സിനിമയ്ക്ക് കയറിയിരുന്നത് . മാസ്റ്റര്‍ ക്രാഫ്റ്റ്മാനായ ഐ .വി.ശശിയുടെ പേര് കണ്ടായിരുന്നു.കമ്മീഷണര്‍ എന്ന ചിത്രത്തിന് ഞാനും രണ്‍ജിപണിക്കരും തുടക്കം കുറിക്കുമ്പോള്‍ ആവനാഴി തന്നെയായിരുന്നു ഞങ്ങളുടെ ധൈര്യം.
ഞാനും രണ്‍ജിപണിക്കരും 35ഓളം തവണ ആവനാഴി കണ്ടാണ്‌ കമ്മീഷണര്‍ ചെയ്തത്. കമ്മീഷണര്‍ ചെയ്യുമ്പോള്‍ എന്‍റെ റഫറന്‍സ് ബുക്ക് ആവനാഴിയായിരുന്നു”.

written by AshiqShiju

mammootty’s avanazhi movie influenced shaji kailas

Sruthi S :