വടക്കൻ വീരഗാഥക്കും പഴശ്ശിരാജക്കും വേണ്ടി പഠിച്ച കളരിപ്പയറ്റ് മാമാങ്കത്തിൽ ആക്ഷൻ രംഗങ്ങൾ എളുപ്പമാക്കി – മമ്മൂട്ടി

മലയാള സിനിമയിലെ ഏറ്റവും ബ്രഹ്മാണ്ഡ ചലച്ചിത്രം മാമാങ്കം ലോഞ്ചിനോട് അനുബന്ധിച്ച്‌ ബോളിവുഡ് ചാനല്‍ സൂം ടീവിക്കു നല്‍കിയ അഭിമുഖത്തിലാണ് ചിത്രത്തിന്റെ വിശേഷങ്ങള്‍ മമ്മൂട്ടി പങ്കുവച്ചത്.

വടക്കന്‍ വീരഗാഥം പഴശിരാജ എന്നീ സിനിമകളില്‍ കളരിപ്പയറ്റ് ചെയ്തു പരിചയമുണ്ടെന്നും അതുകൊണ്ട് മാമാങ്കത്തില്‍ ആക്ഷന്‍ രംഗങ്ങള്‍ എളുപ്പമായിരുന്നുവെന്നുമായിരുന്നു അദ്ദേഹത്തില്‍ വാക്കുകള്‍. എണ്‍പത് ശതമാനം ചരിത്രത്തെ ആസ്പദമാക്കിയാണ് മാമാങ്കം കഥ പറയുന്നത്. വി.എഫ്.എക്സ് വര്‍ക്കുകള്‍ പരമാവധി കുറിച്ചുകൊണ്ടാണ് ചിത്രമെന്നും അദ്ദേഹം പറഞ്ഞു. അതിനാലാണ് വലിയ സെറ്റ് തന്നെ ചിത്രത്തിനായി ഒരുക്കിയതെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

എണ്‍പത് ശതമാനം ചരിത്രത്തെ ആസ്പദമാക്കിയാണ് 
എന്ന സിനിമയെന്നും മമ്മൂട്ടി. എം പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിന്ദി,തമിഴ്,തെലുങ്ക് പതിപ്പുകളിലാണ് ചിത്രമെത്തുന്നത്. കാവ്യാ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് നിര്‍മ്മാണം.

വടക്കന്‍ വീരഗാഥ, പഴശിരാജ എന്നീ സിനിമകള്‍ക്ക് ശേഷം കളരി പശ്ചാത്തലമുള്ള സിനിമ ചെയ്യുന്നതിന്റെ ആഹ്ലാദവും മമ്മൂട്ടി പങ്കുവയ്ക്കുന്നു.

Mammootty about mamankam movie

Sruthi S :