അവസാന ദിവസം എനിക്കും ഭര്‍ത്താവിനുമെതിരെ ഫത്വ പുറപ്പെടുവിച്ചിരുന്നു, നാല് വര്‍ഷത്തെ കഷ്ടപ്പാടിന്റെ ഫലമാണ് ഈ ചിത്രം; തുറന്ന് പറഞ്ഞ് നിര്‍മാതാവ്

വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത ‘കാശ്മീര്‍ ഫയല്‍സ്’ എന്ന ചിത്രം ഈ മാസം 11നാണ് റിലീസ് ചെയ്തത്. വിവേകിന്റെ ഭാര്യയും നിര്‍മാതാവുമായ പല്ലവി ജോഷി ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രീകരണത്തിന്റെ അവസാന ദിവസം തങ്ങള്‍ക്കെതിരെ ഫത്വ പുറപ്പെടുവിച്ചിരുന്നതായി അവര്‍ വെളിപ്പെടുത്തി.

ഇന്ത്യയിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ മത-വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന രീതിയിലാണ് സിനിമ നിര്‍മിച്ചിരിക്കുന്നതെന്ന് വിമര്‍ശകര്‍ അഭിപ്രായപ്പെട്ടിരുന്നു. 1990ല്‍ നടന്ന കാശ്മീര്‍ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. 1990ല്‍ താഴ്വരയില്‍ തങ്ങള്‍ക്കുണ്ടായിരുന്നതെല്ലാം ഉപേക്ഷിക്കേണ്ടിവന്ന ലക്ഷക്കണക്കിന് കാശ്മീരി പണ്ഡിറ്റുകളുടെ കഥകളാണ് ചിത്രത്തിലൂടെ പുറത്തുകൊണ്ടുവന്നത്.

കുറഞ്ഞ ബഡ്ജറ്റില്‍ നിര്‍മിച്ച ചിത്രമാണ് കാശ്മീര്‍ ഫയല്‍സ് അതുപോലെ പ്രേക്ഷകര്‍ക്ക് പ്രതീക്ഷയാണ് ചിത്രം നല്‍കിയിരുന്നത്. അഭിനേതാക്കളെ കണ്ടെത്തുക, ചിത്രീകരണത്തിനുള്ള പണം ഉണ്ടാക്കുക തുടങ്ങി ഈ സിനിമയുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളും വലിയ വെല്ലുവിളിയായിരുന്നു.

ചിത്രീകരണത്തിന്റെ അവസാന ദിവസം എനിക്കും ഭര്‍ത്താവിനുമെതിരെ ഫത്വ പുറപ്പെടുവിച്ചിരുന്നു. നാല് വര്‍ഷത്തെ കഷ്ടപ്പാടിന്റെ ഫലമാണ് ഈ ചിത്രമെങ്കിലും അതിന്റെ ചിത്രീകരണത്തിനായി ഒരു മാസമേ എടുത്തുള്ളൂ ഹത്വ പുറപ്പെടുവിച്ചെങ്കിലും ഇനി കുറച്ച് മാത്രമേ ചിത്രീകരിക്കാനുണ്ടായിരുന്നുള്ളു അതിനാല്‍ എല്ലാരോടും ബാഗ് പാക്ക് ചെയ്ത് റെഡിയായിരിക്കാന്‍ പറഞ്ഞു ശേഷം ഭയത്തോടെയാണെങ്കിലും മുഴുവനും ഷൂട്ട് ചെയ്തിട്ടാണ് ഞങ്ങള്‍ എയര്‍പ്പോര്‍ട്ടിലേയ്ക്ക് മടങ്ങിയത്.

Vijayasree Vijayasree :