‘എന്റെ തലൈവര്‍ അഭമാനകരമായ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയ അതേ വേദിയില്‍ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടുക എന്നത് എനിക്ക് വിവരണാതീതമാണ്; സന്തോഷം പങ്കുവച്ച് ധനുഷ്

മികച്ച നടനുള്ള പുരസ്‌കാരം നേടിയതിന്റെ സന്തോഷം പങ്കുവച്ച് ധനുഷ്. 67-ാമത് ദേശീയ പുരസ്‌കാരത്തില്‍ മികച്ച നടനുള്ള പുരസ്‌കാരം ധനുഷിനും ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് രജനികാന്തിനുമാണ് ലഭിച്ചത്. ഒരേ വേദിയില്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങിയ സന്തോഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് താരം.

തന്റെ തലൈവന്‍, ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയ അതേ വേദിയില്‍ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടുക എന്നത് വിവരണാതീതമെന്ന് ധനുഷ് പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെ രജനികാന്തിന്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് താരത്തിന്റെ പ്രതികരണം.

ധനുഷിന്റെ വാക്കുകള്‍;

‘എന്റെ തലൈവര്‍ അഭമാനകരമായ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയ അതേ വേദിയില്‍ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടുക എന്നത് എനിക്ക് വിവരണാതീതമാണ്. ഈ ബഹുമതി നല്‍കിയ ദേശീയ അവാര്‍ഡ് ജൂറിക്ക് നന്ദി. നിരന്തരമായ പിന്തുണക്ക് മാധ്യമങ്ങള്‍ക്ക് നന്ദി’.

അസുരന്‍ എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിനാണ് ധനുഷ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. കങ്കണ റണാവത്താണ് മികച്ച നടി. മികച്ച സഹനടനുള്ള പുരസ്‌കാരം വിജയ് സേതുപതി ഏറ്റുവാങ്ങി. മികച്ച ചിത്രമായി തെരഞ്ഞടുക്കപ്പെട്ടത് മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ്.

Vijayasree Vijayasree :