‘സീനിയേഴ്സ്’ സിനിമയിൽ അന്നുണ്ടായത് ആർക്കുമറിയാത്ത ഒരു യാഥാർഥ്യം; ജയറാമിന്റെ തിരിച്ചുവരവ് ചിത്രത്തിനുവേണ്ടി ഇത്രയൊക്കെ റിസ്ക് എടുക്കാൻ സംവിധായൻ തയ്യാറായോ ; കഷ്ടപ്പാടുകളെ ചർച്ചയാക്കി ആരാധകർ !

മലയാള സിനിമയിൽ പലപ്പോഴും ഞെട്ടിച്ചുകൊണ്ടുള്ള പ്രമേയങ്ങൾ എത്താറുണ്ട്. സാധാരണ ഗതിയിൽ നിന്നും മാറി യാഥാർഥ്യവുമായി തീരെ യോജിക്കാത്തതും എന്നാൽ, ആരാധകരെ ഏറെ ആസ്വാദ്യകരമാക്കുന്നതുമായ സിനിമകൾ. അത്തരത്തിലുള്ള ചിത്രങ്ങളുടെ ലിസ്റ്റ് എടുക്കുമ്പോൾ ഏറ്റവും മുന്നിൽ തന്നെ നിലകുന്ന ചിത്രമാണ് സിനിയേർസ്.

ജയറാം എന്ന നടന്റെ നല്ലൊരു തിരിച്ചുവരവും കൂടിയായിരുന്നു സീനിയേഴ്സ് . കൊമേടിയും ത്രില്ലിംഗ് രംഗങ്ങളും ഉൾപ്പെട്ട സിനിമ തിയെടേറുകളിലും വലിയ വിജയം നേടിയിരുന്നു. ട്വിസ്റ്റുകളുടെ വലിയ നിര തന്നെ അണി നിരന്ന സിനിമ ആരാധകർക്ക് നൽകിയത് വലിയ ഒരു സിനിമ അനുഭവം തന്നെ ആയിരുന്നു. ഇന്ന് സോഷ്യൽ മീഡിയയിൽ സിനിയേർസ് എന്ന സിനിമ ചർച്ചയായിരിക്കുകയാണ്. അതിലെ ഒരു ഹൈലൈറ്റ് ആയ രംഗമാണ് ചർച്ചയ്ക്കുണ്ടായ കാരണം.

വൈശാഖ് സംവിദാനം നിരവഹിച്ച സിനിമയിൽ ഒരുപാട് രസകരമായ നിമിഷങ്ങൾ ഉണ്ടായിരുന്നു. വർഷങ്ങൾക്ക് ശേഷം കോളേജിൽ തിരിക ചെല്ലുന്ന നായകനും കൂട്ടുകാരും റോഡിൽ വോളിബാൾ കളിക്കുന്ന ഒരു രംഗം ഉണ്ട് .

അത് ഷൂട്ട് ചെയ്തത് ആകട്ടെ ഏറ്റവും കൂടുതൽ തിരകുള്ള എറണാകുളത്തും. രാവിലെ മുതൽ വൈകുന്നേരം വരെ നല്ല തിരക്കിൽ ഓടികൊണ്ടിരികുന്ന എറണാകുളം റോഡ് തടഞ്ഞു വെച്ചുകൊണ്ട് നായകനും കൂട്ടുകാരും വോളിബാള് കളിക്കുന്ന രംഗം ഷൂട്ട് ചെയ്തത് എത്ര കഷ്ടപ്പെട്ടയിരിക്കും എന്നാണ് ആരാധകർ ഇപ്പോൾ ചർച്ചയാക്കിയിരിക്കുന്നത്.

ആ റോഡിൽ ഇങ്ങനെ ഒരു രംഗം ഷൂട്ട് ചെയ്ത അണിയറ പ്രവർത്തകരെ സമ്മതിക്കണം എന്നാണ് ആരാധകരുടെ അഭിപ്രായം. ഇത്തരം വെല്ലുവിളി ഉയർത്തുന്ന രംഗങ്ങൾ സിനിമകളിൽ ഉൽപ്പെടുത്താറുണ്ട് എങ്കിലും ഇത്തരം തിരക്കുള്ള ഒരു റോഡിൽ ഇങ്ങനെ ഒരു സംഭവം ചെയ്ത അണിയറ പ്രവർത്തകരെ സമ്മതിച്ചേ മതിയാകൂ. മലയാള സിനിമയിൽ തന്നെ മറ്റ് ചില ചിത്രങ്ങളിലും സാമാന്യ സഹാചാര്യങ്ങളിൽ ചിത്രീകരിച്ച സിനിമകള് ഉണ്ട്.

വ്യത്യസ്തമായ ഒരു കഥാഗതി തന്നെ ആയിരുന്നു വൈശഖ് സംവിധാനം ചെയ്ത ജയറാം, ബിജു മേനോന്, കുഞ്ചാക്കോ ബോബന്, മനോജ് ക ജയന് എന്നിവർ മുഖ്യ കഥാപത്രങ്ങളിലായി എത്തിയ സിനിയേർസ് എന്ന സിനിമ. ഒരു കുറ്റ കൃത്യം തെളിയിക്കുവാൻ വേണ്ടി നായകനും കൂട്ടുകാരും വർഷങ്ങൾക്ക് ശേഷം അതേ കോളേജില് തന്നെ പഠിക്കാൻ പോകുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളും ആണ് കഥയുടെ ഇതിവൃത്തം.

about seniors

Safana Safu :