കല്യാണത്തിന് മുൻപ് പെൺകുട്ടി വേണമെന്നായിരുന്നു ആഗ്രഹം, മീനാക്ഷി അർജുൻ ശേഖർ എന്ന് പേരിടണമെന്നായിരുന്നു കരുതിയത്, പക്ഷെ സംഭവിച്ചത് ഇത് , അർജുൻ ചേട്ടൻ ചക്കപ്പഴത്തിൽ നിന്ന് മാറിയപ്പോൾ ഏറ്റവും കൂടുതൽ പഴി കേട്ടത് താനായിരുന്നുവെന്ന് സൗഭാഗ്യയും , പിന്മാറിയത് ആ കാരണത്താൽ! ആദ്യമായി താരദമ്പതികളുടെ തുറന്ന് പറച്ചിൽ

നടി താര കല്യാണിന്റെ മകളായ സൗഭാഗ്യ വെങ്കടേഷ് ശ്രദ്ധ നേടിയത് ടിക്ക് ടോക്ക് വീഡിയോകളിലൂടെയാണ്. ഏറെ നാള്‍ പ്രണയത്തിലായിരുന്ന അര്‍ജ്ജുന്‍ സോമശേഖരനാണ് സൗഭാഗ്യയെ വിവാഹം ചെയ്തത്. സോഷ്യൽ മീഡിയയിൽ സജീവമായ സൗഭാഗ്യ തന്റെ വിശേഷങ്ങങ്ങളും ദുഃഖവുമെല്ലാം ആരാധകരുമായി പങ്കിടാറുണ്ട്. മനോഹരമായി ടിക്ക് ടോക്കുകള്‍ ചെയ്യുമായിരുന്നുവെങ്കിലും,സിനിമയില്‍ അഭിനയിക്കാനുള്ള ധൈര്യം തനിക്കില്ല എന്നാണ് സൗഭാഗ്യ പറഞ്ഞത്.

ഇപ്പോഴിതാ മകൾ സുദർശന കൂടി ജീവിതത്തിലേക്ക് എത്തിയപ്പോഴുണ്ടായ മാറ്റങ്ങളേക്കുറിച്ച് ആദ്യമായി ഒരു അഭിമുഖത്തിൽ തുറന്ന് പറയുകയാണ് സൗഭാഗ്യയും അർജുനും.

ചെറുപ്പം മുതൽ ഞങ്ങൾ പരിചയക്കാരായിരുന്നു. പക്ഷേ അപ്പോഴൊന്നും പ്രണയമുണ്ടായിരുന്നില്ല. മുൻപുണ്ടായിരുന്ന പ്രണയങ്ങളെല്ലാം പൊട്ടുമ്പോൾ അർജുൻ എന്റെ അമ്മയുടെ അടുത്ത് വന്നിരുന്ന് കരയുമായിരുന്നു. അപ്പോൾ ഞാൻ പറയുമായിരുന്നു, ചേട്ട കളഞ്ഞിട്ട് പോ ചേട്ട എന്നൊക്കെ. എന്റെ മുന്നിൽ വച്ച് എത്ര പ്രാവശ്യം അർജുന്റെ പ്രണയം പൊട്ടുന്നത് കണ്ടിട്ടുണ്ടെന്നും സൗഭാഗ്യ. ആ വ്യക്തി ചേട്ടന് മാച്ചല്ല എന്ന് തോന്നിയിട്ടുണ്ട്. എനിക്ക് തൊട്ടുമുൻപ് ചേട്ടനുണ്ടായിരുന്ന ഗേൾഫ്രണ്ട് നല്ല മാച്ചായിരുന്നുവെന്നും സൗഭാഗ്യ പറഞ്ഞു. അവളാണ് പറഞ്ഞത് സൗഭാഗ്യയെ കെട്ടാനെന്നും അർജുൻ.

പെൺകുട്ടികളോട് എനിക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ടായിരുന്നുവെന്ന് അർജുൻ. പെൺകുട്ടികളെ വളർത്താൻ എനിക്ക് എന്റേതായ ചില ധാരണകളൊക്കെ ഉണ്ട്. ആൺകുട്ടി ആയിരുന്നെങ്കിൽ കേശവ് എന്ന് പേരിടണമെന്നായിരുന്നു ആഗ്രഹമെന്നും അർജുൻ പറഞ്ഞു. കല്യാണത്തിന് മുൻപ് തന്നെ പെൺകുട്ടി വേണമെന്നായിരുന്നു ആഗ്രഹമെന്നും മീനാക്ഷി അർജുൻ ശേഖർ എന്ന് പേരിടണമെന്നായിരുന്നു കരുതിയിരുന്നതെന്നും സൗഭാഗ്യ. എസ് അക്ഷരത്തിൽ തുടങ്ങുന്ന പേരിടണമെന്ന് മുത്തശി പറഞ്ഞതു കൊണ്ടാണ് സുദർശന എന്ന പേരിട്ടത്. പെൺകുട്ടിയായിരക്കണമെന്ന് പ്രാർഥിക്കുമായിരുന്നുവെന്നും സൗഭാഗ്യ. എസ് അക്ഷരത്തിൽ തുടങ്ങുന്ന പേരിടുന്നത് അർജുന് നല്ലതായിരിക്കുമെന്നും മുത്തശി പറഞ്ഞിരുന്നു.

ചക്കപ്പഴത്തിൽ നിന്ന് ഞാൻ പിന്മാറിയപ്പോൾ എല്ലാവരും കരുതിയിരുന്നത് അത് സൗഭാഗ്യ കാരണമായിരുന്നു എന്നാണ്. എന്നാൽ അതിന് വേറെ കാരണങ്ങൾ ഉണ്ട്. നമുക്ക് അത് എന്താണെന്ന് വിശദീകരിക്കാൻ ബുദ്ധിമുട്ടുണ്ട്. ആ ടീമുമായുള്ള വൈബ് പോയതിനാലാണ് പിന്മാറിയത്. പിന്നെ ചക്കപ്പഴത്തിൽ അഭിനയിക്കാൻ എറണാകുളത്തേക്ക് വരേണ്ടി വന്നു. അപ്പോൾ നമ്മുടെ കുറച്ചു കാര്യങ്ങൾ മുടങ്ങി. പെറ്റ് ബിസിനസും, ഡാൻസ് ക്ലാസുമൊക്കെ നിർത്തേണ്ടി വന്നു. അർജുൻ ചേട്ടൻ ചക്കപ്പഴത്തിൽ നിന്ന് മാറിയപ്പോൾ ഏറ്റവും കൂടുതൽ പഴി കേട്ടത് താനായിരുന്നുവെന്നും സൗഭാഗ്യ പറഞ്ഞു.

തന്റെ അമ്മ സൗഭാഗ്യയ്ക്കാണ് സപ്പോർട്ടെന്ന് അർജുൻ. ഇടയ്ക്ക് നിങ്ങൾ എന്റെ അമ്മയാണോയെന്ന് ഞാൻ ചോദിക്കാറുണ്ടെന്നും അർജുൻ. വിവാഹ ആലോചനയുമായി വന്നപ്പോൾ അമ്മ സൗഭാഗ്യയോടും വീട്ടുകാരോടും എന്റെ ദേഷ്യത്തേക്കുറിച്ചാണെന്നും അർജുൻ പറഞ്ഞു.

Noora T Noora T :