അവസാനമായി ആ മുഖം കാണാൻ ശശിയേട്ടൻ അനുവദിച്ചില്ല; അന്ന് സംഭവിച്ചത് !ഓർമ്മകളിൽ വെന്തു നീറി സീമ!

മലയാള സിനിമയിൽ കരുത്തുറ്റ കഥാപാത്രങ്ങളും അതുപോലെ ഗ്ലാമറസ് വേഷങ്ങളിലും ഒരുപോലെ തിളങ്ങിയ നടിയാണ് സീമ. മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ ഒരുപിടി നല്ല പാത്രങ്ങളും സീമ അവതരിപ്പിച്ചിട്ടുണ്ട്.

മലയാളത്തിലെ എക്കാലത്തേയും മികച്ച അഭിനേത്രികളിലൊരാളാണ് സീമ. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി സജീവമായ താരത്തിന് മികച്ച അവസരങ്ങളായിരുന്നു ലഭിച്ചത്. 14ാമത്തെ വയസില്‍ ഡാന്‍സറായാണ് സീമ സിനിമയിലേക്കെത്തിയത്. 19ാമത്തെ വയസില്‍ അവളുടെ രാവുകള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെയായിരുന്നു സീമയുടെ കരിയര്‍ മാറിമറിഞ്ഞത്. ഐവി ശശിയായിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. ആദ്യം വഴക്കിട്ടെങ്കിലും ഇരുവരും പ്രണയത്തിലാവുകയായിരുന്നു പിന്നീട്. ക്യാന്‍സര്‍ രോഗത്തോട് പൊരുതിയായിരുന്നു ഐവി ശശിയുടെ വിയോഗം. കരിയറിലേയും ജീവിതത്തിലേയും കാര്യങ്ങളെക്കുറിച്ച് പറഞ്ഞുള്ള സീമയുടെ വാക്കുകള്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്. ഫ്‌ളവേഴ്‌സ് ഒരുകോടിയില്‍ പങ്കെടുത്തപ്പോഴായിരുന്നു സീമ മനസുതുറന്നത്.ശശിയേട്ടനോട് ഒരു ടെസ്റ്റ് നടത്താനായി പറഞ്ഞിരുന്നു. ആ ഒരു ടെസ്റ്റിലൊരു ക്വസ്റ്റ്യന്‍ മാര്‍ക്കായിരുന്നു. ഡോക്ടര്‍ എന്നോട് മാത്രമാണ് സംസാരിച്ചത്. നാലഞ്ച് ദിവസം കഴിഞ്ഞാണ് ഇത് ക്യാന്‍സറാണെന്ന് സ്ഥിരീകരിച്ചത്. കൂടിയ അവസ്ഥയിലാണെന്നും പറഞ്ഞിരുന്നു. ഞാന്‍ ചെല്ലുമ്പോള്‍ ശശിയേട്ടന്‍ പുറത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഇത് ക്യാന്‍സറല്ല മോളേ, എനിക്കറിയാമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ബിസിനസില്‍ കടംകയറിയ സമയത്ത് ജയലളിതയും സഹായിച്ചിരുന്നു. നന്നായി എല്ലാം ചെയ്തുതന്നിരുന്നു അവര്‍. സീമയെ ആരൊക്കെ കുഴപ്പിച്ചോ എല്ലാവരേയും ഡിസ്മിസ് ചെയ്യാനായിരുന്നു ജയലളിത പറഞ്ഞത്. ഡിസ്മിസല്ല വേണ്ടതെന്ന് പറഞ്ഞപ്പോള്‍ ഞാനെന്താണ് ചെയ്യേണ്ടതെന്നായിരുന്നു അവര്‍ ചോദിച്ചതെന്നും സീമ പറഞ്ഞിരുന്നു.

ജയന്‍ ചേട്ടനുമായി കുറേ സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു. ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകളൊക്കെയുണ്ടായിരുന്നു. ശശിയേട്ടന്റെ അമ്മയും ഇതേക്കുറിച്ച് ചോദിച്ചിരുന്നു. അതേക്കുറിച്ച് പറഞ്ഞപ്പോള്‍ ശശിയേട്ടനെ വിളിച്ച് സീമ എന്റെ പെങ്ങളാണ്, അവളെ നീ കല്യാണം കഴിച്ചാല്‍ ഗുണം പിടിക്കില്ലെന്നായിരുന്നു പറഞ്ഞത്. ഞങ്ങളുടെ കല്യാണസമയത്ത് അളിയന്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം ചെയ്തത് അദ്ദേഹമായിരുന്നു.

നടന്‍ ജയനുമായും അടുത്ത സൗഹൃദമുണ്ടായിരുന്നു സീമയ്ക്ക്. ജയന്റെ മരണം അറിഞ്ഞപ്പോള്‍ പോയിരുന്നു. പക്ഷേ, ആ മുഖം ശശിയേട്ടന്‍ എന്നെ കാണിച്ചിരുന്നില്ല. ജീവനറ്റ ആ മുഖം നീ കാണേണ്ട. നിന്റെ മനസിലുള്ള ജയേട്ടനല്ല ഇപ്പോള്‍ അവിടെയുള്ളത്. നിന്റെ മനസിലുള്ള ജയേട്ടന്‍ അങ്ങനെ തന്നെ ഇരിക്കട്ടെ എന്നായിരുന്നു ശശിയേട്ടന്‍ പറഞ്ഞത്. അത് നന്നായി, ഊര്‍ജസ്വലനായി ഓടിനടന്നിരുന്ന ജയന്റെ മുഖമാണ് എന്റെ മനസിലുള്ളതെന്നും സീമ പറഞ്ഞിരുന്നു.

14-ാമത്തെ വയസിൽ സിനിമയിലൂടെയാണ് സീമ സിനിമാരംഗത്തേക്ക് എത്തുന്നത്. അവളുടെ രാവുകള്‍ക്ക് ശേഷം എൺപതുകളിൽ തിരക്കേറിയ താരമായിരുന്നു അവർ. മലയാളത്തിലും തമിഴിലും ഹിന്ദിയിലും കന്നഡയിലുമായി മുന്നൂറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് സീമ. അവളുടെ രാവുകൾ, 1921, നാൽക്കവല, അകലങ്ങളിൽ, അക്ഷരങ്ങള്‍, ആള്‍ക്കൂട്ടത്തിൽ തനിയേ, അനുബന്ധം തുടങ്ങിയ സിനിമകളിലെ അഭിനയം ഏറെ ജനശ്രദ്ധ നേടിയെടുത്തവയാണ്.

അക്ഷരങ്ങൾ, ആൾക്കൂട്ടത്തിൽ തനിയേ, അനുബന്ധം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം രണ്ടു തവണ ലഭിച്ചിട്ടുണ്ട്. 2011ൽ സമഗ്രസംഭാവനയ്ക്കുള്ള ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരവും നൽകി സീമയെ ആദരിച്ചിരുന്നു.

AJILI ANNAJOHN :