നടിയുടെ കൂടെ നിൽക്കാനുള്ള തീരുമാനത്തിൽ ‘അമ്മ’യിൽ ചേരിപ്പോര് !! മോഹൻലാൽ രാജിഭീഷണി മുഴക്കി….

നടിയുടെ കൂടെ നിൽക്കാനുള്ള തീരുമാനത്തിൽ ‘അമ്മ’യിൽ ചേരിപ്പോര് !! മോഹൻലാൽ രാജിഭീഷണി മുഴക്കി….

പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസിൽ കക്ഷി ചേരാനുള്ള താരസംഘടനയായ ‘അമ്മ’യുടെ തീരുമാനത്തിൽ ചേരിപ്പോര് രൂക്ഷം. ഇക്കാരണത്താൽ മോഹൻലാൽ രാജിഭീഷണി മുഴക്കിയെന്നും റിപ്പോർട്ടുകളുണ്ട്. വിചാരണയ്ക്ക് വനിതാ ജഡ്‌ജിയെ നിയമിക്കണമെന്നാവശ്യപ്പെട്ട് മോഹൻലാൽ മുഖ്യമന്ത്രിക്ക് നൽകിയ കത്ത് പൂഴ്ത്തിയെന്നും പറയപ്പെടുന്നു.

ജൂലൈ 10ന് ‘അമ്മ’ അധ്യക്ഷൻ മോഹൻലാലിന്റെ വാർത്താസമ്മേളനത്തിന് ശേഷം നടന്ന കൂടിയാലോചനക്ക് ശേഷമാണ് സംഭവങ്ങൾക്ക് തുടക്കം കുറിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ സമൂഹത്തിന് മുന്നിൽ നാണം കെട്ട സംഘടനയുടെ മുഖം രക്ഷിക്കാൻ നടപടികൾ ആവശ്യമാണെന്ന് അന്ന് ധാരണയായിരുന്നു. ഇനിയെങ്കിലും നടിയുടെ ഒപ്പമാണെന്ന് കാണിച്ചില്ലെങ്കിൽ താരങ്ങളുടെയും സംഘടനയുടെയും പ്രതിച്ഛായ പാടെ മോശമാകുമെന്ന് ഭയന്നായിരുന്നു ഈ നിലപാട്. പുതിയ ചില എക്സിക്യൂട്ടീവ് അംഗങ്ങളും നടിയെ അനുകൂലിച്ച നിലപാടാണ് എടുത്തതെന്നറിയുന്നു.

തുടർന്ന് കേസിൽ വനിതാ ജഡ്‌ജിയെ നിയമിക്കണമെന്നും, കേസ് തൃശൂരിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകുകയായിരുന്നു. എന്നാൽ ഈ കത്ത് മുഖ്യമന്ത്രീയുടെ പക്കൽ എത്താതിരിക്കാൻ ഒരു വിഭാഗം ശ്രമിച്ചതാണ് മോഹൻലാലിനെ ചൊടിപ്പിച്ചത്. ഇയാൾ കുറ്റം ചെയ്‌തിട്ടില്ലെങ്കിൽ പിന്നെന്തിനാണ് ഇങ്ങനെ പേടിക്കുന്നതെന്നും, എല്ലാ കാര്യങ്ങളിലും എന്തിനാണ് അട്ടിമറി ശ്രമങ്ങൾ നടത്തുന്നതെന്നും ദിലീപിനെ ഉദ്ദേശിച്ച് ഒരു ഘട്ടത്തിൽ മോഹൻലാൽ ചോദിച്ചതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.

Domestic war in AMMA

Abhishek G S :