ഇന്ദ്രൻസേട്ടാ ,ഇന്നലെ നിങ്ങളുടെ ദിവസമായിരുന്നു. അത് ലാലേട്ടന്റെ ആക്കിയത് ഞങ്ങളല്ല ലാലേട്ടനുമല്ല. മാപ്പ്.

ഇന്ദ്രൻസേട്ടാ ,ഇന്നലെ നിങ്ങളുടെ ദിവസമായിരുന്നു. അത് ലാലേട്ടന്റെ ആക്കിയത് ഞങ്ങളല്ല ലാലേട്ടനുമല്ല. മാപ്പ്.

സംസ്ഥാന പുരസ്‌കാര ചടങ്ങിന് മുന്നോടിയായി സൃഷ്ടിക്കപ്പെട്ട വിവാദങ്ങൾ മോഹൻലാലിൻറെ മറുപടി പ്രസംഗത്തോടെ കെട്ടടങ്ങുകയും പുരസ്‌കാര ചടങ്ങ് മോഹൻലാലിൻറെ വേദിയായി മാറുകയും ചെയ്ത കാഴ്ചയാണ് കണ്ടത്.

സംസ്ഥാന ചലച്ചിത്ര അവാർഡുമായി ബന്ധപ്പെട്ട് വിവാദമുണ്ടാക്കിയവർ കളങ്കപ്പെടുത്തിയത് ഇന്ദ്രൻസിന്റെ നേട്ടത്തിനെയാണെന്ന് സംവിധായകൻ സജിത് ജഗദ്നന്ദൻ. ‘ഇന്ദ്രൻസേട്ടാ , ഇന്നലെ നിങ്ങളുടെ ദിവസമായിരുന്നു. അത് ലാലേട്ടന്റെ ആക്കിയത് ഞങ്ങളല്ല ലാലേട്ടനുമല്ല.’–സജിത് പറയുന്നു.

സജിത്തിന്റെ കുറിപ്പ് വായിക്കാം–

നിങ്ങളുണ്ടാക്കിയ വിവാദം കൊണ്ട് തിളക്കം മങ്ങിയത് മുത്ത് പോലൊരു മനുഷ്യന്റെ നേട്ടത്തിനാണ്. ലാലേട്ടൻ ഷൈൻ ചെയ്തു എങ്കിൽ അതാണ് നിങ്ങളുടെ സമരത്തിന്റെ ഫലം. അതിന് , വ്യാഖ്യാനം ചമച്ചിട്ട് കാര്യമില്ല.

രാഷ്ട്രീയപരമായ ആരോപണമാണ് നിങ്ങളുന്നയിച്ചത്. അത് സിനിമയെ സ്നേഹിക്കുന്നവർ പൊളിച്ചു തന്നു. ഓൺ സ്ക്രീൻ മാസ്സിനെ പുച്ഛിച്ചവർ ഓഫ് സ്ക്രീൻ മാസ്സ് എന്ന അനാരോഗ്യകരമായ വേദിയും സൃഷ്ടിച്ചു.

നിങ്ങളിൽ, യോഗ്യർ ഇന്ദ്രൻസ് ചേട്ടനോട് മാപ്പു പറയൂ. ആ മനുഷ്യന്റെ ചിരിയുടെ കല, നിങ്ങളുടെ കലാപങ്ങളേക്കാൾ മഹത്തരമാണ്. ഇന്ദ്രൻസേട്ടാ ,ഇന്നലെ നിങ്ങളുടെ ദിവസമായിരുന്നു. അത് ലാലേട്ടന്റെ ആക്കിയത് ഞങ്ങളല്ല ലാലേട്ടനുമല്ല. മാപ്പ്.

ശ്രീ അലൻസിയർ പ്രതിഷേധിച്ചത് , കൈത്തോക്ക് എന്നൊക്കെ തള്ളുന്നവരോട്. അവസാനം പറഞ്ഞ ജയ്ഹിന്ദിനെതിരെയെന്നു ഞാൻ പറയും. നേരത്തേ ,തോക്ക് ചൂണ്ടിയത് , പ്രതിഭയായത് കൊണ്ടാണ് പ്രതിഭാസമായത് കൊണ്ട്.

director sajith jagadnandan about state award ceremony

Sruthi S :