കർണാടകയിൽ സിനിമാടിക്കറ്റിനും ഒടിടി സബ്‌സ്‌ക്രിപ്ഷൻ ഫീസിനും സെസ് ഏർപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ബിൽ നിയമസഭ പാസാക്കി. രണ്ട് ശതമാനം വരെയാണ് സെസ് ഏർപ്പെടുത്തുന്നത്.
കർണാടക സിനി ആൻഡ് കൾച്ചറൽ വർക്കേഴ്‌സ് വെൽഫെയർ ബിൽ 2024 എന്ന പേരിലാണ് ബിൽ അവതരിപ്പിച്ചത്. സംസ്ഥാനത്ത് സിനിമാമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ക്ഷേമപദ്ധതി രൂപവത്കരിക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണിത്.
ഇതോടെ സിനിമാടിക്കറ്റിനും ഒ.ടി.ടി. സബ്‌സ്‌ക്രിപ്ഷനും സംസ്ഥാനത്ത് ചെലവേറും. ഏഴ് അംഗങ്ങളുള്ള ക്ഷേമബോർഡ് രൂപവത്കരിക്കാനും ബിൽ ലക്ഷ്യമിടുന്നു.
കർണാടകത്തിൽ നടീനടന്മാരും സാങ്കേതികവിദഗ്ധരും ഉൾപ്പെടെ 2355 പേർ സിനിമാമേഖലയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്ക്. ഐകകണ്ഠ്യേനയാണ് ബിൽ പാസാക്കിയതെന്ന് തൊഴിൽവകുപ്പുമന്ത്രി സന്തോഷ് എസ്. ലാഡ് അറിയിച്ചിട്ടുണ്ട്.