ബിഗ്‌ബോസ് ഫൈനലിൽ എത്തണമെങ്കിൽ കിടക്ക പങ്കിടണം ! – വെളിപ്പെടുത്തലുമായി മത്സരാർത്ഥിയായി ക്ഷണിക്കപ്പെട്ട ചാനൽ അവതാരക !

ബിഗ് ബോസ് റിയാലിറ്റി ഷോയെ കുറിച്ച് ആരോപണവുമായി വനിതാ മാധ്യമപ്രവർത്തക . മാധ്യമ പ്രവര്‍ത്തകയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ റിയാലിറ്റി ഷോയുടെ നാല് സംഘാടകര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മാര്‍ച്ചില്‍ ആരംഭിക്കാന്‍ പോകുന്ന റിയാലിറ്റി ഷോയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്ന് പറഞ്ഞ് വിളിച്ചതിനു ശേഷമായിരുന്നു മാധ്യമപ്രവര്‍ത്തകയോട് അപമര്യദയായി പെരുമാറിയത്.

റിയാലിറ്റി ഷോയില്‍ നിന്ന് വിളിവന്നതിനു പിന്നാലെ യുവതി സംഘാടകരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുകയായിരുന്നു. മോശമായ പെരുമാറ്റമായിരുന്നു ഇവരുടെ ഭാഗത്ത് നിന്ന് നേരിടേണ്ടി വന്നത്. നാല് പേരും യുവതിയോട് മോശമായിട്ടാണ് പെരുമാറിയത്രേ. ഫൈനലില്‍ എത്തണമെങ്കില്‍ ഇവരുടെ ബോസിന് വഴങ്ങി കൊടുക്കണമെന്നും മാധ്യമ പ്രവര്‍ത്തകയോട് അണിയറ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. കൂടാതെ ബോഡി ഷെയിമിനും ഇവര്‍ ഇരയായെന്ന് പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. ജൂലൈ 21 മുതലാണ് തെലുങ്ക് ബിഗ് ബോസിന്റെ മൂന്നാമത്തെ സീസണ്‍ ആരംഭിക്കുന്നത്.

ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ള റിയാലിറ്റി ഷോയാണ് ബിഗ്ബോസ്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി എന്നിങ്ങനെ വിവിധ ഭാഷകളിലായി റിയാലിറ്റി ഷോ നടക്കുന്നുണ്ട്. ആദ്യ സീസണ്‍ മുതല്‍ തന്നെ നിരവധി പരാതികളാണ് റിയാലിറ്റി ഷോയുടെ പേരില്‍ ഉയരുന്നത്. വിവാദങ്ങളും വിമര്‍ശനങ്ങളും ബിഗ് ബോസിനെ ചുറ്റിപ്പറ്റി ഉയരുന്നുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ പ്രേക്ഷക സ്വീകാര്യതയാണ് ബിഗ്ബോസിന് ലഭിക്കുന്നത്.

big boss casting couch controversy

Sruthi S :