അനിൽ രാധാകൃഷ്ണ മേനോനെതിരെ നടപടിയുണ്ടാകും – ഫെഫ്ക

നടൻ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവത്തിൽ അനിൽ രാധാകൃഷ്ണ മേനോനോട് ഫെഫ്ക വിശദീകരണം തേടി . മൂന്ന് ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് നിര്‍ദേശിച്ചതായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.

ദൗര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്നും വിഷയം പരിശോധിച്ച ശേഷം സംവിധായകനെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ പടങ്ങളില്‍ ചാന്‍സ് ചോദിച്ച് നടന്നയാള്‍ക്കൊപ്പം വേദി പങ്കിടില്ലെന്ന് പറഞ്ഞ് അനില്‍ രാധാകൃഷ്ണമേനോന്‍ അവഹേളിച്ചെന്നാണ് ബിനീഷ് ബാസ്റ്റിന്റെ വെളിപ്പെടുത്തല്‍.

ഞാന്‍ ടൈല്‍സിന്റെ പണിയെടുത്ത് ജീവിച്ച് പത്തുപന്ത്രണ്ട് വര്‍ഷക്കാലം കൊണ്ട് പത്ത് എണ്‍പതോളം പടം ചെയ്തിട്ടുണ്ട്. വിജയ് സാറിന്റെ തെരി എന്ന ചിത്രത്തിലൂടെ ചെറിയൊരു സ്ഥാനക്കയറ്റം കിട്ടിയ ആളാണ് .ആദ്യമായിട്ടല്ല കോളജില്‍ പോകുന്നത്. 220 ഓളം കോളജില്‍ ഗസ്റ്റ് ആയി പോയിട്ടുണ്ട്. ആദ്യമായിട്ടാണ് ജീവിതത്തില്‍ ഇങ്ങനെയൊരു ഇന്‍സള്‍ട്ടിംഗ് ഉണ്ടാകുന്നതെന്നും ബിനീഷ് വ്യക്തമാക്കി. ഇതിന്റെ വീഡിയോ വൈറലായതോടെ വിവാദമാവുകയും ഫെഫ്ക വിഷയത്തില്‍ ഇടപെടുകയുമായിരുന്നു.

b unnikrishnan about anil radhakrishna menon and bineesh bastin issue

Sruthi S :