‘അച്ഛനോ??? ആരുടെ അച്ഛന്‍;അന്ന് എന്റെ അമ്മയോട് എനിക്ക് കഠിനമായ വെറുപ്പു തോന്നി-അരിസ്റ്റോ സുരേഷ് !!!

പ്രേക്ഷകർക്ക് വളരെ സുപരിചിതനായ താരമാണ് അരിസ്റ്റോ സുരേഷ്. ‘മുത്തേ പൊന്നേ പിണങ്ങല്ലേ’ എന്ന ഒറ്റ പാട്ടിലൂടെ പ്രേക്ഷക ഹൃദയത്തില്‍ കയറിയ താരമാണ് അരിസ്റ്റോ സുരേഷ്.പ്രശസ്ത ടെലിവിഷൻ ഷോ ആയ ബിഗ് ബോസിലൂടെയും താരം നിരവധി ആരാധകരെ സമ്പാദിച്ചു. ജീവിതത്തില്‍ ഒരുപാട് കഷ്ടതകള്‍ അനുഭവിച്ചാണ് അരിസ്‌റ്റോ സുരേഷ് ഇന്ന് ഈ നിലയിലെത്തിയത്. അത്തരത്തില്‍ ചെറുപ്പത്തില്‍ തങ്ങളെ ഉപേക്ഷിച്ചു പോയ അച്ഛനെ കാണാന്‍ പോയതിന്റെ അനുഭവം പറയുകയാണ് മലയാളികളുടെ ഈ പ്രിയതാരം.

തന്റെ ജീവിതത്തില്‍ ഇപ്പോഴും ഓർക്കുമ്പോൾ കരയുന്ന ഒരേയൊരു അനുഭവം അച്ഛനെ കാണാന്‍ പോയതാണെന്നാണ് താരം പറയുന്നത്. ചെറുപ്പത്തില്‍ പലപ്പോഴും താന്‍ അച്ഛനെ കാണാന്‍ ശ്രമിച്ചിട്ടുണ്ടെന്നും എന്നാല്‍ ഒരിക്കലും അടുത്ത് ചെന്ന് സംസാരിക്കാന്‍ സാധിച്ചിട്ടില്ലെന്നും സുരേഷ് പറയുന്നു. പലപ്പോഴും ദൂരെ നിന്നാണ് ഒന്ന് അച്ഛനെ കാണുക. മകനാണെന്ന് അറിഞ്ഞിട്ടും അദ്ദേഹം ഒരിക്കല്‍ പോലും എന്നോടു സംസാരിക്കാന്‍ കൂട്ടാക്കിയിരുന്നില്ല.

അങ്ങനെയിരിക്കെയാണ് ഒരു ദിവസം അമ്മ പറയുന്നത് ‘അച്ഛന്‍ റെയില്‍വേയില്‍ നിന്നു റിട്ടയര്‍ ആകുകയാണ്. നീ പോയി അദ്ദേഹത്തെ കണ്ട് സംസാരിക്കൂ. എന്തെങ്കിലും സഹായം ചെയ്യാതിരിക്കില്ല.’ അഞ്ചു പെണ്‍മക്കളുടെ പരാധീനതകളായിരിക്കണം എന്റെ അമ്മയെക്കൊണ്ട് അത്തരത്തില്‍ പറയിപ്പിച്ചത്. എനിക്ക് അന്ന് പതിനാറോ പതിനേഴോ ആണ് വയസ്. കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് അച്ഛന്
യാത്രയയപ്പ് നല്‍കുന്നത്. ഞാനും എന്റെ സുഹൃത്തും കൂടി കൊല്ലത്ത് ചെന്നു. അച്ഛന്‍ വലിയ തിരക്കിലായിരുന്നു. എങ്കിലും തിരക്കൊഴിഞ്ഞപ്പോള്‍ ഞാന്‍ അടുത്തു ചെന്നു. ‘അച്ഛാ..ഞാന്‍ സുരേഷാണ്. ഇന്ദിരയുടെ മോനാണ്. അച്ഛനെ കാണാന്‍ വേണ്ടി വന്നതാണ്.’ എന്നു പറഞ്ഞു.

‘അച്ഛനോ??? ആരുടെ അച്ഛന്‍. ഏത് ഇന്ദിര. ഓരോന്ന് വലിഞ്ഞുകേറി വന്നോളും പൊയ്‌ക്കൊള്ളണം. ഇവിടെ നിന്ന്..’ ഇടവപ്പാതി പോലെ ഇടിയും മിന്നലുമായി നിന്നു പെയ്യുകയായിരുന്നു അച്ഛനപ്പോള്‍. ഞാന്‍ പേടിച്ചു വിറയ്ക്കാന്‍ തുടങ്ങി. അപമാനം കൊണ്ട് തല പിളരുന്ന പോലെ. ആരും കണ്ടില്ലെന്നു കരുതി ഞാന്‍ മുഖം തിരിച്ചത് എന്റെ സുഹൃത്തിന്റെ നേരെയായിരുന്നു.

അന്നു രാത്രി എനിക്ക് ഉറങ്ങാന്‍ സാധിച്ചില്ല. എന്റെ അമ്മയോട് എനിക്ക് കഠിനമായ വെറുപ്പു തോന്നി. നടന്ന കാര്യങ്ങളെക്കുറിച്ചു പറഞ്ഞ് എന്നെ കളിയാക്കിയ കൂടെ വന്ന കൂട്ടുക്കാരനോടും വെറുപ്പു തോന്നി. ഒരിക്കല്‍ സംസാരിക്കണം എന്ന് ആഗ്രഹിച്ച അച്ഛനോടു വെറുപ്പു തോന്നി. ഇന്നും ആ സംഭവം ഓര്‍ത്താല്‍ തനിക്ക് ഉറങ്ങാന്‍ കഴിയാറില്ല എന്നാണ് അരിസ്‌റ്റോ സുരേഷ് പറയുന്നത്.

aristo suresh about his family

HariPriya PB :