‘മതി മതി’ എന്ന് പറഞ്ഞു പാര്‍വതിക്കും എനിക്കും ഇടയിൽ ഇടപെടും;മനസ്സ് തുറന്ന് ജയറാം!

മലയാള സിനിമയിലെ ഏവരുടെയും ഇഷ്ട്ട താരകുടുംബമാണ് ജയറാം പാർവതി കുടുംബം.ഇരുവരുടെയും ഇന്നത്തെയും സ്നേഹം വളരെ ചർച്ചയാണ്.മലയാള സിനിമയിൽ ചില താര ദമ്പതിമാരെ ഇപ്പോഴും ഒരുമിച്ചുള്ളൂ.ജയറാം പാര്വതി മലയാളികളുടെ എണ്ണതേയ്മ് ഇഷ്ടതാരങ്ങളാണ്.ഇവരൊന്നിച്ചഭിനയിച്ച ചിത്രങ്ങളൊക്കെയും ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു.അന്നുമുതല് മലയാളികളുടെ ഇഷ്ട്ട ജോഡികളാണിവർ.പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താര ദമ്പതികളാണ്​ ജയറാം- പാര്‍വതി. സന്തുഷ്‌ട ദാമ്ബത്യത്തിന്റെ ഇരുപത്തിയഞ്ചാണ്ടുകള്‍ പിന്നിടുമ്ബോഴും ഇരുവരുടെതും ഒരു പ്രണയഗാഥ തന്നെയായിരുന്നു. 1992ലായിരുന്നു ജയറാമിന്റെയും പാര്‍വതിയുടെയും വിവാഹം. അപരന്‍, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, ശുഭയാത്ര, തലയണമന്ത്രം, പാവക്കൂത്ത്, കുറുപ്പിന്റെ കണക്കുപുസ്‌തകം തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. തുടര്‍ന്ന് വിവാഹത്തിന് ശേഷം പാര്‍വതി അഭിനയരംഗത്തു നിന്ന് വിടപറയുകയായിരുന്നു.

കമല്‍ സംവിധാനം ചെയ്ത ശുഭയാത്ര എന്ന സിനിമ ചെയ്യുമ്ബോഴാണ് തന്റെയും പാര്‍വതിയുടെയും പ്രണയം കൂടുതല്‍ ദൃഡമായതെന്നു നടന്‍ ജയറാം. ആ സിനിമയെക്കുറിച്ചുള്ള ചില നല്ല ഓര്‍മ്മകള്‍ ഇന്നും തന്റെ മനസ്സിലുണ്ടെന്ന് ജയറാം പറയുന്നു. സിനിമയുടെ ചിത്രീകരണം കഴിഞ്ഞു പാര്‍വതിയുടെ അമ്മ കറക്റ്റ് സമയത്ത് ഇടപെടുമെന്നും തങ്ങള്‍ക്ക് സംസാരിക്കാനുള്ള അവസരം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഒരുക്കി തരുമായിരുന്നുവെന്നും ജയറാം പറയുന്നു.

ജയറാമിന്റെ വാക്കുകള്‍

‘ ‘ശുഭയാത്ര’ എന്ന സിനിമ ചെയ്യുമ്ബോള്‍ ഞങ്ങളുടെ പ്രണയം കൊടുംപിരി കൊണ്ട് നില്‍ക്കുന്ന കാലമാണ്. അത് കൊണ്ട് തന്നെ പാര്‍വതിയുടെ അമ്മ സ്ഥിരമായി സെറ്റിലുണ്ടായിരുന്നു. ഞങ്ങളുടെ ഷോട്ട് കഴിയുമ്ബോള്‍ തന്നെ അമ്മ ഇടപെടും, ‘മതി മതി’ എന്ന് പറഞ്ഞു പാര്‍വതിയെ എന്റെ അടുത്ത് നിന്ന് മാറ്റിക്കൊണ്ട് പോകും. ഇല്ലാത്ത സീന്‍ ചിത്രീകരിക്കുക ആണെന്ന് പറഞ്ഞുകൊണ്ട് അമ്മയെ തെറ്റിദ്ധരിപ്പിച്ച്‌ ഞങ്ങള്‍ക്ക് സംസാരിക്കാനുള്ള അവസരം നല്‍കുമായിരുന്നു ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. അത്രയ്ക്ക് രസകരമായിരുന്നു ആ കാലം’. ഒരു ടിവി ചാനല്‍ പ്രോഗ്രാമില്‍ ജയറാം പങ്കുവയ്ക്കുന്നു.

‘ശുഭയാത്ര’ എന്ന സിനിമയ്ക്ക് ശേഷമാണു ജയറാം പാര്‍വതിയുടെ കഴുത്തില്‍ മിന്നുചാര്‍ത്തിയത്. ജയറാം പാര്‍വതി താര ദമ്ബതികള്‍ പതിനഞ്ചോളം സിനിമകളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്,

actor jayaram talk about parvathi

Noora T Noora T :