ഉപ്പും മുളകിലേക്ക് കുട്ടികളെ തേടുന്ന കാസ്റ്റിങ് കോൾ; തട്ടിപ്പുവീരന്മാര്‍ രംഗതെന്ന് അണിയറ പ്രവർത്തകർ!

മലയാളികളുടെ വളരെ ഏറെ ഇഷ്ട്ടപെട്ട പരിപാടിയാണ് ഉപ്പും മുളകും.ഈ ടീം ഇപ്പോൾ പാറുക്കുട്ടിയ്ക്ക് കൂട്ടുകാരെ തേടുകയാണ്. കുട്ടി കിടിലങ്ങളെ ആവശ്യമുണ്ടെന്ന് കാട്ടി അണിയറക്കാര്‍ കാസ്റ്റിങ് കോളും പുറത്തിറക്കിയിരുന്നു.പക്ഷേ സാധാരണ പല പ്രേക്ഷക പ്രീതിയുള്ള പരിപാടികൾക്ക് സംഭവിക്കുന്നത് പോലെതന്നെ ഇവിടെയും നടന്നിരിക്കുകയാണ്. കാരണം ഈ കാസ്റ്റിങ്ങ് കോളിനെ പലരും സാമ്പത്തികപരമായി ദുരുപയോഗം ചെയ്യുകയാണെന്ന് വെളിപ്പെടുത്തുകയാണ് അണിയറക്കാര്‍.മാത്രമല്ല ‘ഉപ്പും മുളകും’ പരമ്പരക്കു വേണ്ടി കുട്ടികളെ ക്ഷണിച്ചുകൊണ്ടുള്ള കാസ്റ്റിങ് കോളുമായി ഒരു ബന്ധവുമില്ലാത്തവർ സാമ്പത്തിക നേട്ടം ലക്ഷ്യമാക്കി രംഗത്തിറങ്ങിയതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് അണിയറക്കാ‍ര്‍ വ്യക്തമാക്കുന്നു. അതുമാത്രമല്ല മൂന്നിനും, അഞ്ചിനും ഇടയില്‍ പ്രായമുള്ള നന്നായി അഭിനയിച്ചു തകര്‍ക്കുവാൻ കഴിവുള്ള കുട്ടി താരങ്ങളെയാണ് ഉപ്പും മുളകും അണിയറ പ്രവര്‍ത്തകര്‍ തേടുന്നത്.

ഇതോടൊപ്പം ആരാധകർക്ക് ഏറെ സംശയങ്ങൾക്കും ഇടവെച്ചിരുന്നു. ഫോട്ടോയും, ബയോഡേറ്റയും, സഹിതം ചാനലിലേക്ക് മെയില്‍ ചെയ്യുവാൻ സൂചിപ്പിച്ചിരുന്ന പരസ്യമാണ് ചില പാറുകുട്ടിയുടെ ആരാധകരെയെങ്കിലും സംശയത്തിലേക്ക് നയിക്കാൻ കാരണമായത്.എന്നുമാത്രമല്ല ഇതടിസ്ഥാനമാക്കി ചില അഭ്യൂഹങ്ങളും പരന്നിരുന്നു. പക്ഷേ പാറുക്കുട്ടിയുട അച്ഛൻ തന്നെ അഭ്യൂഹങ്ങൾക്ക് അറുതി വരുത്തി രംഗത്തെത്തി.തെറ്റായ വാർത്തകളാണ് എത്തുന്നതെന്നും,പാറുക്കുട്ടിയെ സീരിയലിൽ നിന്നും മാറ്റില്ലെന്നും അത്തരത്തിൽ പ്രചരിക്കുന്നത് തെറ്റാണെന്നുമാണ് പാറുക്കുട്ടിയുടെ അച്ഛൻ അനില്‍കുമാര്‍ പറഞ്ഞത്. അതുപോലെ തന്നെ പാറുവിനെ മാറ്റുന്നതല്ലെന്നും പാറുകുട്ടിയ്ക്ക് കളികൂട്ടുകാരെ തേടുന്നതുമായി ബന്ധപെട്ട പരസ്യമാണ് ഇത്തരത്തിൽ വ്യാഖ്യാനിച്ചതെന്നും അണിയറ പ്രവര്‍ത്തകരും വ്യക്തമാക്കിയിരുന്നു.

അതുമാത്രമല്ല ഇതിലൂടെ വഞ്ചിക്കപെടുന്നവർക്ക് വമ്പൻ നഷ്ടമാണ് സംഭവിക്കാൻ പോകുന്നതെന്നാണ് അണിയറക്കാർ പറയുന്നത്.കാരണം കാസ്റ്റിങ് കോളുമായി ബന്ധപ്പെട്ടുള്ള വ്യാജ പ്രചരണങ്ങൾ വിശ്വസിക്കരുതെന്നും അതിലൂടെ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങൾക്ക് ചാനൽ ഉത്തരവാദികൾ ആയിരിക്കില്ലെന്നും അണിയറക്കാര്‍ അറിയിച്ചിരിക്കുകയാണ് ഇപ്പോൾ.ചാനൽ പരിപാടികൾക്കായി നടത്തുന്ന കാസ്റ്റിങ് കോളുകളുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുള്ള സാമ്പത്തിക ഇടപാടുകളും ആരുമായും നടത്തുന്നതല്ല എന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

about parukutty

Noora T Noora T :