സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ നിന്നും മഞ്ജു വാരിയർ നായികയായ ആമിയും ഫഹദ് ഫാസിൽ പ്രധാന വേഷത്തിലെത്തിയ കാര്‍ബണും പിന്‍വലിക്കണമെന്ന് മന്ത്രി എകെ ബാലന്റെ ഓഫീസില്‍ നിന്നും നിര്‍ദ്ദേശം.
അക്കാദമിയുടെ ചെയര്‍മാന്‍ കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് ആമി. വൈസ് ചെയര്‍പേഴ്‌സണായ ബീനാ പോള്‍ എഡിറ്റിങ് നിര്‍വ്വഹിച്ച സിനിമയാണ് കാര്‍ബണ്‍. ഇതോടെയാണ് ഇരു ചിത്രങ്ങളും പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ ആവശ്യപ്പെട്ടു കൊണ്ട് മന്ത്രിയുടെ ഓഫീസില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചത്.
അക്കാദമി ഭാരവാഹികള്‍ അവാര്‍ഡിനായി അപേക്ഷിക്കരുതെന്നാണ് നിയമം. എന്നാല്‍ അംഗങ്ങള്‍ ഭാഗവാക്കായ സിനിമകള്‍ അവാര്‍ഡിന് അപേക്ഷിക്കുന്നതില്‍ തെറ്റില്ല. അതുകൊണ്ട് തന്നെ സിനിമകള്‍ പിന്‍വലിക്കാനാകില്ലെന്ന നിലപാടിലാണ് ഇവര്‍. കോടതിയെ സമീപിക്കാനും തീരുമാനമുണ്ട്.
മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമൽ ഒരുക്കിയ ചിത്രം മഞ്ജുവാര്യരുടെ കരിയറിലെയും ശ്രദ്ധേയ വേഷങ്ങളിൽ ഒന്നായിരുന്നു. കാടിന്റെ കഥ പറഞ്ഞ മികച്ച ചിത്രമാണ് കാർബൺ.ഫഹദിനൊപ്പം മമ്ത മോഹൻദാസും പ്രധാന വേഷത്തിലെത്തി.
aami,carbon rejected in state filim awards