ലൊക്കേഷനിലെത്തി കുറേ നേരം കഴിഞ്ഞിട്ടും സംവിധായകൻ ഒന്നും പറയാതെ ഇരുന്നപ്പോള്‍ എനിക്ക് സംശയമായി; ആ സിനിമയിൽ വെറും രണ്ട് സീനേ ഉണ്ടായിരുന്നുള്ളു, പക്ഷെ നല്ല റീച്ച് കിട്ടിയ കഥാപാത്രമായിരുന്നു; വിന്ദുജ മേനോന്‍ പറഞ്ഞ വാക്കുകൾ വൈറലാകുന്നു !

ബാലതാരമായി സിനിമയിലെത്തി നായികയായും സഹനടിയായും മലയാളികളെ കൈയിലെടുത്ത വ്യക്തിയാണ് വിന്ദുജ മേനോന്‍. അവസാനമായി വിന്ദുജ വേഷമിട്ട സിനിമയായിരുന്നു എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജു.

ഇപ്പോഴിതാ ചിത്രത്തില്‍ അഭിനയിക്കാന്‍ ചെന്നപ്പോഴുള്ള അനുഭവം തുറന്നുപറയുകയാണ് വിന്ദുജ.എബ്രിഡ് ഷൈന്‍ വിളിച്ചിട്ടാണ് താന്‍ മലേഷ്യയില്‍ നിന്നും ഷൂട്ടിനായി നാട്ടിലെത്തിയതെന്ന് കന്യക മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വിന്ദുജ പറയുന്നു. ഷൈന്‍ വിളിച്ചപ്പോള്‍ ലൊക്കേഷനില്‍ വരാം, കഥാപാത്രത്തിന് താന്‍ യോജിക്കുന്നുണ്ടോ എന്ന് നോക്കൂവെന്നാണ് അദ്ദേഹത്തിനോട് പറഞ്ഞതെന്നും വിന്ദുജ പറഞ്ഞു.

‘ലൊക്കേഷനിലെത്തി കുറേ നേരം കഴിഞ്ഞിട്ടും ഷൈന്‍ ഒന്നും പറയാതെ ഇരുന്നപ്പോള്‍ എനിക്ക് സംശയമായി. സുരാജ് ചേട്ടന്‍ അഭിനയിച്ച ഒരു സീന്‍ എനിക്ക് കാണിച്ച് തന്ന ശേഷം ഈ സിനിമ ചെയ്യുകയല്ലേ എന്ന് ചോദിച്ചു. അപ്പോള്‍ അടുത്തുണ്ടായിരുന്ന നിവിനും സപ്പോര്‍ട്ട് ചെയ്തു. അവര്‍ രണ്ടുപേരുടെയും പോസിറ്റീവ് വൈബിലാണ് ഞാനാ സിനിമ ചെയ്തത്. രണ്ട് സീനേ ഉള്ളൂവെങ്കിലും നല്ല റീച്ച് കിട്ടിയ കഥാപാത്രമായിരുന്നു അത്. അത്തരം കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്,’ വിന്ദുജ പറഞ്ഞു.

ചിത്രത്തില്‍ വെറും രണ്ട് സീന്‍ മാത്രമേ വിന്ദുജയ്ക്ക് ചെയ്യാനുണ്ടായിരുന്നുള്ളു. മോഷണത്തിനിടെ തന്നെ ഉപദ്രവിച്ച മകനെ പൊലീസില്‍ നിന്നും രക്ഷിക്കാനായി കളവ് പറയേണ്ടി വരുന്ന അമ്മയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

ചിത്രത്തില്‍ വെറും രണ്ട് സീന്‍ മാത്രമായിട്ടും എന്തുകൊണ്ടാണ് അഭിനയിക്കാന്‍ തയ്യാറായതെന്ന ചോദ്യത്തിനും വിന്ദുജ മറുപടി നല്‍കി. ഇതേ അഭിപ്രായം താന്‍ സംവിധായകന്‍ എബ്രിഡ് ഷൈനിനോടും ചോദിച്ചിരുന്നെന്നും അദ്ദേഹം ആ കഥാപാത്രമായി സ്‌ക്രീനില്‍ കാണണമെന്ന് ആഗ്രഹിച്ച മുഖം തന്റേതാണെന്നും അതുകൊണ്ടാണ് ഈ വേഷം അഭിനയിക്കണമെന്ന് താനാവശ്യപ്പെടുന്നതെന്നുമായിരുന്നു എബ്രിഡ് ഷൈനിന്റെ മറുപടിയെന്നാണ് വിന്ദുജ പറഞ്ഞത്.

about vinduja menon

Safana Safu :