മാമാങ്കത്തിൻ്റെ കളക്ഷൻ പറയാൻ ഇവോർക്കെന്തവകാശം.. തുറന്നടിച്ച് വേണു കുന്നപ്പള്ളി..

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന് ഗ്രേഡിങ് നടത്തിയതിനു പിന്നില്‍ ആരെന്ന് വെളിപ്പെടുത്തി നിര്‍മാതാവ് വേണു കുന്നപ്പള്ളി. ദ്ക്യൂവിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം കാര്യങ്ങള്‍ തുറന്നടിച്ചതപത്താംക്ലാസ് പ്ലസ് ടു ഒക്കെ പാസ്സായി ഒരു ലക്ഷം രൂപ പോലും തികച്ചു കാണാത്ത വളരെ താഴേക്കിടയില്‍ ഉള്ളവരാണ് ചിത്രത്തെ ഡി ഗ്രേഡ് ചെയ്തിരിക്കുന്നത്, അത് മാത്രമല്ല സോഷ്യല്‍ മീഡിയയിലൂടെ പല വ്യത്യസ്തമായ കണക്കുകളും ചിത്രത്തില്‍ ചുറ്റിപ്പറ്റി പുറത്തുവരുന്നുണ്ട്.

ആ കണക്കുകളൊന്നും ഇത്തരക്കാരോട് വെളിപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. മാത്രമല്ല അതൊക്കെ ചോദിക്കാനുള്ള എന്ത് യോഗ്യതയാണ് ഇവര്‍ക്ക് ഉള്ളത് എന്നും കണക്കുകള്‍ ചോദിക്കണമെങ്കില്‍ അതിനുള്ള മിനിമം യോഗ്യത എങ്കിലും വേണം എന്നും അദ്ദേഹം അഭിമുഖത്തില്‍ തുറന്നടിച്ചു.മോഹന്‍ലാല്‍ നായകനായി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്‍ എന്ന ചിത്രത്തിന് പല വിധത്തിലുമുള്ള ഡിഗ്രേഡിങ് നടന്നിരുന്നു അതിന് പ്രതികാരം എന്നപോലെയാണ് മാമാങ്കത്തിന് നേര്‍ക്ക് ആക്രമണം നടന്നത്.

തികച്ചും ആസൂത്രിതമായ നീക്കങ്ങള്‍ ഉണ്ടായെന്ന് എന്ന് വ്യക്തമായി പറയാം. നിയമ സഹായം തേടിയും പോലീസിനെ വിദഗ്ധ അന്വേഷണത്തിലും ഇത് നടത്തുന്ന ആളുകളെ തീര്‍ച്ചയായും കണ്ടെത്തും, മാത്രമല്ല തങ്ങളുടെ ഭാഗത്തുനിന്നുള്ള പരിശോധനയും ഈ കാര്യത്തില്‍ ഉണ്ടാകും എന്നും അദ്ദേഹം അറിയിച്ചു. ഒരു നിര്‍മ്മാതാവ് മറ്റൊരു നിര്‍മ്മാതാവിന്റെ ആരാധകരെ കൂട്ടുപിടിച്ച ഇങ്ങനെ സിനിമകളെ തകര്‍ക്കുന്നത് കാണുമ്പോള്‍ ഞെട്ടല്‍ മാത്രമാണ് ഉണ്ടാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

venu kunnappilli about mamangam

Vyshnavi Raj Raj :