മലയാള സിനിമയിൽ ഒട്ടേറെ അമ്മവേഷങ്ങൾ കൈകാര്യം ചെയ്ത് പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് വല്‍സല മേനോന്‍.1953ല്‍ ബാലാ താരമായിട്ടാണ് സിനിമയിൽ എത്തുന്നത്.പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ അലങ്കരിച്ചു.സിനിമയിൽ മാത്രമല്ല സീരിയൽ രംഗത്തും തന്നെ സാനിധ്യം അറിയിക്കാൻ ഈ കലാകാരിക്ക് കഴിഞ്ഞിട്ടുണ്ട്.ഇപ്പോളിതാ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ അഭിനയ ജീവിതത്തിലെ ചില മറക്കാൻ പറ്റാത്ത ഓർമ്മകൾ പങ്കുവെക്കുകയാണ് വത്സല.
മോഹന്‍ലാലിന്റെ അമ്മയായി അഭിനയിക്കരുതെന്ന് പറഞ്ഞ് ഭീഷണിക്കത്ത് തനിക്ക് വന്നിരുന്നുവെന്ന് വല്‍സലാ മേനോന്‍ അഭിമുഖത്തിൽ പറയുന്നു. മൂന്ന് നാല് സിനിമകളില്‍ മോഹന്‍ലാലിന്റെ അമ്മയായി വല്‍സല മേനോന്‍ അഭിനയിച്ചിരുന്നു. ലാലിനോട് ക്രൂരതയും വെറുപ്പുമൊക്കെ കാണിക്കുന്ന രണ്ടാനമ്മ വേഷങ്ങളില്‍ ആണ് താരം എത്തിയത്. ‘മേലില്‍ ലാലിന്റെ രണ്ടാനമ്മയായി അഭിനയിക്കരുതെന്ന് പറഞ്ഞ് അന്ന് തനിക്ക് ഒരുപാട് ഭീഷണിക്കത്തുകള്‍ വന്നിരുന്നു. രണ്ടാനമ്മ എന്നാല്‍ ചീത്ത പറയുകയും വെറുക്കുകയുമൊക്കെ ചെയ്യുമല്ലോ. ലാലിനെ ചീത്ത പറയുന്നത് അന്നത്തെ പ്രേക്ഷകര്‍ക്കൊന്നും ഇഷ്ടമായിരുന്നില്ല.ക്യാമറയുടെ മുന്നില്‍ നിന്നാണെങ്കിലും ലാലിന്റെ മുഖത്ത് നോക്കി ദേഷ്യപ്പെടാനൊക്കെ നമുക്കും വിഷമമാണ്. പക്ഷേ എന്ത് ചെയ്യാന്‍. കഥാപാത്രം അങ്ങനെയായി പോയില്ല. മമ്മൂട്ടിയുടെയും അമ്മയായിട്ടുണ്ട്. കാലം മാറി കഥ മാറി എന്ന സിനിമയില്‍.’ വത്സല മേനോന്‍ പറഞ്ഞു.
ഉര്‍വശിയുടെ അമ്മയായിട്ടാവും ഞാന്‍ എറ്റവും കൂടുതല്‍ തവണ അഭിനയിച്ചിട്ടുളളതെന്നും നടി പറയുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ വര്‍ഷം ദിലീപിന്റെ അമ്മയായി കേശു ഈ വീടിന്റെ നാഥന്‍ എന്ന ചിത്രത്തിലൂടെ വീണ്ടും ഉര്‍വ്വശിയുടെ കൂടെ വത്സലാമേനോന്‍ അഭിനയിച്ചു.
valsala menon about mohanlal