ഒടിയനിൽ അഭിനയിക്കാൻ തയ്യാറല്ല;പിന്നീട് മനസുമാറി,കാരണം മോഹൻലാൽ!

ഛായാഗ്രഹണ സഹായിയായി സിനിമയിലെത്തി പിന്നീട് സഹനടനായും നടനായും മലയാള സിനിമയിൽ തിളങ്ങിയ താരമാണ് നരേൻ.ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനമാണ്.ജന്മദിനത്തിൽ നരേന് ആശംസയുമായി എത്തിയിരിക്കുകയാണ് സംവിധായകനായ വിഎ ശ്രീകുമാര്‍ മേനോന്‍.തന്റെ ഫേസ്ബുക് കുറിപ്പിലൂടെയാണ് ശ്രീകുമാർ ജന്മദിനം ആശംസിച്ചത്.ഒപ്പം ഒടിയനിൽ ഒരുമിച്ച് പ്രവർത്തിച്ചതിനെ കുറിച്ചുള്ള അനുഭവവും അദ്ദേഹം പങ്കുവെച്ചു.താൻ ഒടിയനിലെ പ്രകാശ് എന്ന കഥാപാത്രത്തിലേക്ക് അഭിനയിക്കാൻ ക്ഷണിച്ചപ്പോൾ ആദ്യം വിസമ്മതിച്ചെന്നും പിന്നീട് സമ്മതിക്കാൻ ഉണ്ടായ കാരണവും ശ്രീകുമാർ കുറിപ്പിൽ പറയുന്നു.

ശ്രീകുമാറിന്റെ ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണ രുപം..

നരേനെ ഞാൻ മുമ്പ് കണ്ടിട്ടൊ സംസാരിച്ചിട്ടൊ ഉണ്ടായിരുന്നില്ല.. പക്ഷെ ഒടിയനിലെ പ്രകാശ് എന്ന കഥാപാത്രത്തിന് ഏറ്റവും അനുയോജ്യൻ നരേൻ ആണെന്ന് എനിക്ക് തോന്നി. അതുപ്രകാരം ആൻറെണിയോടും ലാലേട്ടനോടും ഞാൻ സംസാരിച്ച ശേഷം നരേനെ വിളിച്ചു. നരേൻ നായക വേഷം മാത്രം ചെയ്തുപോകാനുള്ള കരിയർ തീരുമാനത്തിലായിരുന്നു. ഞാൻ നരേനോട് ഫോണിലൂടെത്തന്നെ പ്രകാശ് എന്ന കഥാപാത്രം വിവരിച്ചുകൊടുത്തു. എല്ലാ സീനുകളും ലാലേട്ടൻ, മഞ്ജു, പ്രകാശ് രാജ് തുടങ്ങിയവരുമായുള്ള കോമ്പിനേഷൻ സീനുകളാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിൽ മൂന്നുപേരുമായി അഭിനയിക്കാനുള്ള അവസരമായിരുന്നു എന്ന് മനസിലാക്കികൊണ്ടുതന്നെ നരേൻ അത് പൂർണ്ണമായി ഉൾകൊണ്ട് അഭിനയിച്ചു. അഭിപ്രായത്തിൽ പ്രകാശൻ എന്ന കഥാപാത്രം നരേൻറെ ജീവിതത്തിലെ മികച്ച റോളുകളിൽ ഒന്നുതന്നെയാണ്.

പ്രകാശിന്റെ കഥാപാത്രങ്ങൾ എട്ടോ പത്തോ സീനുകളിൽ മാത്രം ഒതുങ്ങുന്നതായിരുന്നു എങ്കിലും സിനിമയിൽ ഉടനീളം പ്രകാശിന്റെ റഫറൻസുകളാണ്.. പ്രകാശന്റെ മരണമാണ് കഥയെ വഴിതിരിച്ചു വിടുന്നതും. മികച്ച റോളുകൾ എന്നത് കൂടുതൽ സീനുകൾ ഉള്ള റോൾ അല്ല എന്നും, ശക്തമായ സാനിധ്യം ഉള്ള റോളുക്കൾ ആണ് എന്നുള്ള തിരിച്ചറിവോടെ ഓടിയന്റെ സെറ്റിൽ എത്തിയ നരേനോട് എനിക്ക് വ്യക്തിപരമായി ഒരു വലിയ സൗഹൃദം ഉണ്ടാവുകയും അത് വളരുകയും ചെയ്തു. ഈ ജന്മദിനത്തിൽ നരേന് എല്ലാ വിധ ഭാവുകങ്ങളും,
ആയുരാരോഗ്യ സൗഖ്യവും നേരുന്നു. നരേൻ എന്നുള്ള നടൻ അർഹിക്കുന്ന സ്ഥാനത്തേക്ക് എത്താൻ ഇപ്പോഴും യാത്ര തുടരുന്ന എന്റെ സുഹൃത്തിനു ആഗ്രഹിക്കുന്ന സ്ഥാനം ഉടൻ കൈവരികാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

va shrikumar menon facebook post about narein

Sruthi S :