ഒരൊറ്റ ഫോൺകോളിലൂടെയാണ് പ്രിത്വിരാജിനെ സ്വന്തമാക്കിയത്; 4 വര്‍ഷത്തെ ഡേറ്റിംഗിന് ശേഷമായാണ് ഞങ്ങള്‍ വിവാഹിതരാവാന്‍ തീരുമാനിച്ചത്; എല്ലാത്തിന്റെയും തുടക്കം മലയാള സിനിമയെ കുറിച്ചുള്ള സ്റ്റോറി; സുപ്രിയ പൃഥ്വിരാജ് പ്രണയം!

മലയളികൾക്കിടയിൽ ഇന്നും യൂത്ത് ഐക്കൺ ആയി തിളങ്ങുകയാണ് നടൻ പൃഥ്വിരാജ്. പൃഥ്വിരാജിന്റെ ഭാര്യയും നിര്‍മ്മാതാവുമായ സുപ്രിയ മേനോന്‍ പ്രേക്ഷകര്‍ക്ക് പരിചിതയാണ്. മാധ്യമപ്രവര്‍ത്തനത്തില്‍ നിന്നും സിനിമാനിര്‍മ്മാണത്തിലേക്ക് എത്തിയ സുപ്രിയ, അവിടെയും തൻ്റെ കഴിവ് തെളിയിച്ചു.

ഇപ്പോഴിതാ, ഇത് എങ്ങനെ സാധ്യമായി എന്നതിനെ കുറിച്ച് സുപ്രിയ പറഞ്ഞ വാക്കുകളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു ബിസിനസ് കോണ്‍ക്‌ളേവില്‍ സംസാരിക്കവെയാണ് സുപ്രിയ ഇതേക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തുന്നത്. ഒരൊറ്റ ഫോണ്‍ കോളിലൂടെയാണ് തന്റെ ജീവിതം മാറിമറിഞ്ഞതെന്ന് സുപ്രിയ പറയുന്നു.

മലയാള സിനിമയെക്കുറിച്ച് സ്‌റ്റോറി ചെയ്യാനായി എഡിറ്റര്‍ തിരഞ്ഞെടുത്തത് സുപ്രിയ മേനോനെ ആയിരുന്നു. മലയാളിയായതിനാല്‍ സുപ്രിയയ്ക്ക് അനായാസേന ഇത് ചെയ്യാനാവുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ മോഹന്‍ലാലിനേയും മമ്മൂട്ടിയേയും അറിയാമെന്നല്ലാതെ മലയാള സിനിമയെക്കുറിച്ച് അത്ര ധാരണയില്ലായിരുന്നു സുപ്രിയയ്ക്ക്. അതിനിടയിലാണ് കൂടെ ജോലി ചെയ്തിരുന്നയാള്‍ പൃഥ്വിരാജിന്റെ നമ്പര്‍ കൈമാറിയത്.

മലയാളത്തിലെ ഒരു യുവനടന്റെ നമ്പറാണെന്നും, അദ്ദേഹത്തോട് സംസാരിച്ചാല്‍ വിവരങ്ങള്‍ കിട്ടിയേക്കുമെന്നും കൂട്ടുകാരി സുപ്രിയയോട് പറഞ്ഞിരുന്നു. അങ്ങനെയാണ് സുപ്രിയ പൃഥ്വിരാജിനെ ഫോണ്‍ ചെയ്തത്. ഒരൊറ്റ ഫോണ്‍കോളിലൂടെയാണ് എന്റെ ജീവിതം മാറിയത്.

അന്ന് കൂട്ടുകാരി പരിചയപ്പെടുത്തിയത് എൻ്റെ ഭാവി ഭര്‍ത്താവിനെയായിരുന്നു. സിനിമയെക്കുറിച്ച് സംസാരിച്ച് അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു ഇരുവരും. വായനയും യാത്രകളും രണ്ടുപേര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതായിരുന്നു.

പൃഥ്വിരാജിനെ താനൊരിക്കലും ഇന്റര്‍വ്യൂ ചെയ്തിട്ടില്ലെന്നും സുപ്രിയ മേനോന്‍ പറഞ്ഞിരുന്നു. മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ തന്റെ സത്യസന്ധത ഹനിക്കപ്പെട്ടിട്ടില്ല. 4 വര്‍ഷത്തെ ഡേറ്റിംഗിന് ശേഷമായാണ് ഞങ്ങള്‍ വിവാഹിതരാവാന്‍ തീരുമാനിച്ചത്.

Click this too..;

വിവാഹശേഷം ജോലിയില്‍ നിന്നും ആറ് മാസം ബ്രേക്കെടുത്തിരുന്നു. പിന്നീട് മുംബൈയിലേക്ക് തിരിച്ച് പോയിരുന്നു. പൃഥ്വിക്ക് തിരക്ക് കൂടിയതോടെയാണ് ഞാന്‍ ജോലി രാജി വെച്ചതെന്നും സുപ്രിയ പറഞ്ഞിരുന്നു.

ജോലി രാജി വെച്ചതിന് ശേഷമായാണ് മാനേജ്‌മെന്റില്‍ ഒരു കോഴ്‌സ് ചെയ്തത്. മുംബൈയിലായിരുന്നു അത്. 2014 ലാണ് അലംകൃത ജനിച്ചത്. അമ്മ ജീവിതം ആസ്വദിക്കുകയായിരുന്നു ഞാന്‍. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മാണക്കമ്പനി തുടങ്ങുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും അന്ന് നടക്കുന്നുണ്ടായിരുന്നു.

2017 ലാണ് ഞങ്ങള്‍ ആ ലക്ഷ്യം പൂര്‍ത്തിയാക്കിയത്. സിനിമയെക്കുറിച്ചും പ്രൊഡക്ഷനെക്കുറിച്ചുമൊക്കെ കൂടുതലായി മനസിലാക്കിയത് അതിന് ശേഷമാണ്. ചെക്കില്‍ ഒപ്പിടുന്നത് മാത്രമല്ല പ്രൊഡ്യൂസറുടെ ജോലി എന്ന് മനസിലാക്കിയത് അപ്പോഴാണെന്നും സുപ്രിയ വ്യക്തമാക്കിയിരുന്നു.

about supriya

Safana Safu :