മലയാള സിനിമയിൽ നിന്ന് എനിക്കും മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്, തെറ്റ് തെറ്റാണെന്ന് പറയാനുള്ള ആർജ്ജവം മമ്മൂട്ടിയും മോഹൻലാലും കാണിക്കണം; സുപർണ ആനന്ദ്

ഞാൻ ഗന്ധർവ്വൻ, വൈശാലി തുടങ്ങി വെറും നാലോളം ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് സുപർണ ആനന്ദ്. ഇപ്പോഴിതാ ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. മലയാള സിനിമാ മേഖലയിൽ നിന്ന് തനിക്കും മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് നടി പറയുന്നത്.

മലയാള സിനിമയിൽ നിന്ന് ഉൾപ്പെടെ നിരവധി മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അതിനൊന്നും നിന്നുകൊടുക്കാത്തതുകൊണ്ടാണ് സിനിമ തന്നെ വിടേണ്ടി വന്നത്. കാസ്റ്റിംഗ് കൗച്ചടക്കമുള്ള പ്രവണതകൾ അന്നേ സിനിമയിലുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിനുശേഷം ഉ പദ്രവിച്ചവരുടെ പേര് പുറത്ത് പറയാൻ നടിമാർ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നു.

കേസെടുത്തിട്ട് പോലും എംഎൽഎ സ്ഥാനത്ത് തുടരുന്ന മുകേഷ് രാജിവെയ്ക്കണം എന്നാണ് എന്റെ അഭിപ്രായം. മുതിർന്ന നടന്മാരായ മമ്മൂട്ടിയുടെയും, മോഹൻ ലാലിൻറെയും മൗനമാണ് എന്നെ ഏറെ അമ്പരപ്പിക്കുന്നത്. തെറ്റ് തെറ്റാണെന്ന് പറയാനുള്ള ആർജ്ജവം മമ്മൂട്ടിയും മോഹൻലാലും കാണിക്കണം.

ഇപ്പോൾ തങ്ങളുടെ ഭാ​ഗത്ത് നിന്നുണ്ടായ പരാജയങ്ങൾ ഏറ്റു പറഞ്ഞാണ് അമ്മ ഭരണസമിതി രാജി വെച്ചത്. ഇനി എല്ലാവരെയും ഉൾക്കൊണ്ടുവേണം അമ്മയുടെ പുതിയ ഭരണ സമിതി മുൻപോട്ട് പോകാൻ. സ്ത്രീകളും ഭരണസമിതിയലുണ്ടാകണം. കേരളത്തിലെ ഈ സംഭവങ്ങളെല്ലാം തന്നെ ഭാഷാ ഭേദമില്ലാതെ എല്ലാ ചലച്ചിത്ര മേഖലയുടെ നവീകരണത്തിനും ഇടയാക്കട്ടെ എന്നും സുപർണ പറഞ്ഞു.

Vijayasree Vijayasree :