കാറില്‍ വാളുകളും ഇരുമ്പ കമ്പികളും അക്കാലത്ത സൂക്ഷിക്കാറുണ്ടായിരുന്നു; സണ്ണി ഡിയോള്‍

ഗദര്‍ 2ന്റെ വിജയത്തിളക്കത്തിലാണ് ബോളിവുഡ് താരം സണ്ണി ഡിയോള്‍. ഇപ്പോഴിതാ കോളേജ് കാലത്ത നടന്ന സംഭവങ്ങളെ കുറിച്ച സണ്ണി ഡിയോള്‍ വെളിപ്പെടുത്തിയതാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്. കോളേജ കാലത്ത് നിരവധി വഴക്കുകളില്‍ ഭാഗമായിട്ടുണ്ട് എന്ന സണ്ണി ഡിയോള്‍ വ്യക്തമാക്കുന്നു. കാറില്‍ വാളുകളും ഇരുമ്പ കമ്പികളും താന്‍ അക്കാലത്ത് സൂക്ഷിക്കാറുണ്ടായിരുന്നു എന്നും സണ്ണി ഡിയോള്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി.

വാളുകളും ലോഹ ദണ്ഡുകളും കാറില്‍ താന്‍ സൂക്ഷിക്കുമായിരുന്നു. ഹോക്കി സ്റ്റിക്കുകളുണ്ടാകും. അച്ഛനില്‍ നിന്ന ഇതൊക്കെ മറച്ചുവയക്കും. മറ്റുള്ളവരെ പ്രകോപ്പിക്കാറുണ്ടായിരുന്നു. വഴക്കുകളില്‍ പലയിടത്തും ഞാന്‍ പെട്ടിട്ടുണ്ട്. ഒരിക്കല്‍ ഞാന്‍ ഇന്ത്യാ ന്യൂസിലാന്‍ഡ ക്രിക്കറ്റ് മത്സരം സുഹൃത്തുക്കള്‍ക്കൊപ്പം കാണുകയായിരുന്നു. ഞാന്‍ പ്രശസത നടന്‍ ധര്‍മേന്ദ്രയുടെ മകനാണെന്ന് ചിലര്‍ മനസിലാക്കി.

എന്നെ റാഗ ചെയ്യാന്‍ തുടങ്ങി. അവര്‍ എന്റെ നേരെ സിഗരറ്റ കുറ്റികള്‍ എറിഞ്ഞു. എന്റെ നിയന്ത്രണം വിട്ടു. ഞാന്‍ ഒരു സര്‍ദാറാണ്. ഞാന്‍ ആരെയൊക്കെയൊ കണ്ടമാനം തല്ലി. അവര്‍ ആരാണെന്ന് എനിക്ക് അറിയുമായിരുന്നില്ല. ഇന്നത്തെ കാലം വ്യത്യസ്തമാണെന്നും ബോളിവുഡ് താരം സണ്ണി ഡിയോള്‍ വ്യക്തമാക്കി.

ഗദര്‍ 2 റിലീസായത് സ്വാതന്ത്ര്യദിനത്തിലായിരുന്നു. വളരെ പെട്ടെന്ന് ഗദര്‍ 2 സിനിമ ഹിറ്റാണെന്ന് അഭിപ്രായമുണ്ടായി. മൗത്ത പബ്ലിസിറ്റിയിലൂടെയായിരുന്നു ശ്രദ്ധയാകര്‍ഷിച്ചു. ബോളിവുഡിന് പുറമേ രാജ്യമൊട്ടാകെ സണ്ണി ചിത്രം ചര്‍ച്ചയായി. രണ്ടായിരത്തിയൊന്നില്‍ പുറത്തെത്തി വന്‍ വിജയമായ ചിത്രം ‘ഗദര്‍: ഏക പ്രേം കഥ’യുടെ രണ്ടാം ഭാഗമായിരുന്നു ഗദര്‍ 2. സംവിധാനം അനില്‍ ശര്‍മയായിരുന്നു. ഛായാഗ്രഹണം നജീബ് ഖാന്‍ ആണ്. സണ്ണി ഡിയോളും അമീഷ പട്ടേലും ചിത്രത്തില്‍ കേന്ദ്ര വേഷത്തില്‍ എത്തിയപ്പോള്‍ ഉതകര്‍ഷ ശര്‍മ, മനിഷ വധവാ, ഗൗരവ ചോപ്ര, സിമത്ര കൗര്‍, രാജശ്രീ, മുഷതാഖ് ഖാന്‍, രാകേഷ് ഭേദി, അനാമിക സിംഗ തുടങ്ങിയവും ഗദര്‍ 2വില്‍ മറ്റ പ്രധാന കഥാപാത്രങ്ങളായി.

സണ്ണി ഡിയോളിന്റെ ഗദര്‍ 2 ഒടിടിയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഗദര്‍ 2 സീ 5ലാണ്. സട്രീമിംഗ് ഒക്ടോബര്‍ ആറിനാണ് ആരംഭിച്ചത്. ഗദര്‍ 2 നേടിയത് 691.08 കോടി ആണെന്നാണ് ബോകസ് ഓഫീസ് റിപ്പോര്‍ട്ട്.

Vijayasree Vijayasree :