ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ സമൂഹ മാധ്യമങ്ങളിൽ സജീവമാണ് ഷമ്മി തിലകന്‍. തന്റെ സിനിമ ജീവിതത്തിലെ അനുഭവം ഷമ്മി പങ്കുവെയ്ക്കാറുണ്ട്
എന്നാല്‍ ഇപ്പോള്‍ തന്റെ വെളിപ്പെടുത്തല്‍ പലരും ഭയക്കുന്നുണ്ടെന്നും അതിന്റെ പേരില്‍ തനിക്കെതിരെ നീക്കം നടത്തുന്നുവെന്നും ആരോപിച്ചു ഷമ്മി തിലകന്‍ . സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലാണ് താരം വിമര്‍ശനം ഉന്നയിക്കുന്നത്.
കൊറോണ വൈറസ് പ്രതിസന്ധിയെത്തുടർന്നുണ്ടായ ലോക്ഡൗൺ കാലഘട്ടത്തിൽ..; മുമ്പ് അഭിനയിച്ച സിനിമകളുടെയും മറ്റും പിന്നണയില്‍ നടന്ന കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് എന്റെ ഫെയ്സ്ബുക്ക് പേജിൽ ഞാൻ തുടങ്ങിയ തടയിടാനുള്ള നീക്കവുമായി അജ്ഞാത മാഫിയ സംഘം..!
25-ൽ പരം വർഷങ്ങൾക്ക് മുമ്പ് നടന്ന പൂപ്പൽ പിടിച്ച പഴയകാര്യങ്ങളും, അനുഭവിച്ച പഴങ്കഥകളും, നേരിട്ട തേപ്പു വിശേഷങ്ങളും മറ്റും പുതുതലമുറയുടെ അറിവിലേക്ക് പങ്കുവെക്കുന്നതിനായി എന്റെ ഫെയ്സ്ബുക്ക് പേജിലും, യൂട്യൂബ് ചാനലിലും മറ്റും ഞാൻ അപ്‌ലോഡ് ചെയ്തത വീഡിയോകൾ #കോപ്പിറൈറ്റ്_ലംഘനം നടത്തി എന്ന ആരോപണം ഉന്നയിച്ച്, നീക്കം ചെയ്ത് എൻറെ വായടപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്..!
മേൽപ്പടിയാന്മാർ എനിക്കിട്ടു നൽകിയ #തേപ്പ്പണികൾ കുത്തിപ്പൊക്കിയാൽ അവർക്ക് നേരിടാൻ സാധ്യതയുള്ള മാനഹാനി ഭയന്നാണ് ഇത്തരം നെറികെട്ട നീക്കവുമായി ഇവർ രംഗത്തെത്തിയിരിക്കുന്നത്..!
ഒരുപാട് ജനസമ്മതി എനിക്ക് നേടിത്തന്ന #പ്രജ സിനിമയിലെ ബലരാമന്റേയും..; #കസ്തൂരിമാനിലെ പോലീസുകാരന്റേയും മറ്റും വീഡിയോകളാണ് നീക്കം ചെയ്തിട്ടുള്ളതിൽ പ്രമുഖമായവ..!
എന്നാൽ..; എന്റെ ബലരാമൻ എന്ന കഥാപാത്രത്തിനെ പരിഹസിക്കുന്ന തരത്തിൽ ടിക്ടോക്കിലും മറ്റും വൈറൽ ആയിരിക്കുന്ന ചില വീഡിയോകൾ നീക്കം ചെയ്യുവാൻ ഇവർ തയ്യാറായിട്ടുമില്ല എന്നതിൽ നിന്നും ഇവരുടെ ഉദ്ദേശശുദ്ധി എന്താണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ..!
ഇതിൽ നിന്നും ഒരു കാര്യം വ്യക്തം..!
എന്നെ..; എൻറെ തുറന്നുപറച്ചിലുകളെ ചിലരെങ്കിലും ഭയക്കുന്നു..!
കുറ്റബോധം കൊണ്ട് ഇവർ ചെയ്യുന്നതെന്തെന്ന് ഇവർക്ക് തന്നെ അറിയാൻ കഴിയുന്നില്ല..!
അഭിപ്രായം പറഞ്ഞാൽ ഉടനെ വാളോങ്ങുന്ന, വെട്ടിനിരത്തുന്ന ഈ മാഫിയകളോട് എനിക്ക് പറയാനുള്ളത്..; മുമ്പൊരു തേപ്പ് കഥയിൽ ഞാൻ പറഞ്ഞുവെച്ച..; കായംകുളം കൊച്ചുണ്ണി എന്ന വീരനായകനു വേണ്ടി പണ്ട് ഞാൻ തന്നെ പറഞ്ഞ അതേ ഡയലോഗ് തന്നെയാണ്..!!
“കൊലക്കയർ കാണിച്ച് കൊച്ചുണ്ണിയെ വീഴ്ത്താൻ വന്നിരിക്കുന്നു..!
ഇനിയെങ്കിലും നീയൊക്കെ മനസ്സിലാക്ക്. #ആൺപിറപ്പുകൾക്ക് ഒരു മരണമേ ഉള്ളൂ.
പടച്ചോൻ കൽപ്പിക്കുന്ന ആ മരണം ഞമ്മൾ എന്നേ കിനാക്കണ്ടതാ..!
നീ ചെല്ല്..!
പോയി തൂക്കുമരവും കൊലക്കയറും ഒരുക്ക്..!
ഞമ്മള് ഇവിടെത്തന്നെയുണ്ട്..!
അൻറെ മേലാളന്മാര് കെട്ടിപ്പടുത്ത ഈ #ഠാണാവിനകത്ത്”..!