വിവാഹം കഴിക്കണം എന്ന് ഏറെ നാൾ മുൻപ് വരെ ആഗ്രഹിച്ചിരുന്നു; ആ കാരണങ്ങൾ കൊണ്ട് തീരുമാനം മാറി ; മനസ്സ് തുറന്ന് സീമ വിനീത്!

മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് സീമ വിനീത്. ട്രാന്‍സ്ജന്‍ഡര്‍ വ്യക്തിയായ സീമ ഒരുപാട് വെല്ലുവിളികളെ മറികടന്നാണ് ഇന്നത്തെ താരത്തിലേക്ക് എത്തുന്നത്. ആണായി ജനിച്ച് പെണ്ണായി മാറിയ സീമ ഇന്ന് സോഷ്യല്‍ മീഡിയയിലും താരമാണ്. പുരുഷനിൽ നിന്നും സ്ത്രീയിലേക്കുള്ള യാത്ര അധി കഠിനം ആയിരുന്നുവെന്നു പറയുകയാണ് സീമ. വർഷങ്ങളുടെ കഠിനാധ്വാനവും ജീവിത പോരാട്ടവും ആണ് ഇന്ന് സീമ വിനീത് എന്ന സ്ത്രീയിലേക്കുള്ള തന്റെ യാത്ര എന്നും താരം പറയുന്നു.പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സീമയുടെ തുറന്നു പറച്ചിൽ

പെട്രോൾ പമ്പ്, ധാന്യമിൽ. രോഗീ പരിചരണം, അഭിനയം എന്ന് തുടങ്ങി നിരവധി മേഖലകളിൽ സീമ ജോലി നോക്കി ഉപജീവന മാർഗ്ഗത്തിനായി. കൗമാരക്കാലത്താണ് തന്റെ ഉള്ളിൽ സ്ത്രീ ആണെന്ന തിരിച്ചറിവ് ഉണ്ടാകുന്നത്. അച്ഛന്റെയും അമ്മയുടെ വേർപിരിയൽ കുട്ടിക്കാലം കുറെ ദുഷ്കരമാക്കി മാറ്റി. പിന്നീട് ഒരാളുടെ സഹായത്തോടെയാണ് അഭിനയ മേഖലയിലേക്ക് താൻ എത്തിപ്പെടാൻ നിമിത്തം ആയതെന്ന് സീമ പറയുന്നു

ഒരിടത്തും തനിക്ക് സ്ത്രീക്കും പുരുഷനും കിട്ടുന്ന പരിഗണന കിട്ടിയിട്ടില്ലെന്ന് പറയുകയാണ് സീമ. ചാനലുകളിൽ ലഭിക്കുന്ന വേതനത്തിൽ വരെ വേർതിരിവ് ഉണ്ടായിരുന്നു. പണ്ട് തന്നെ മാറ്റി നിർത്തിയ കുടുംബക്കാർക്ക് ഇപ്പോൾ ഇഷ്ടം ആണെങ്കിലും അവർ തന്നെ പൂർണ്ണമായി അംഗീകരിച്ചു എന്ന് പറയാനാകില്ല എന്ന അഭിപ്രായം ആണ് സീമയ്ക്ക്.

ആദ്യ ശസ്ത്രക്രിയ നാല് വര്ഷം മുൻപ് ആണ് നടക്കുന്നത്. ഇപ്പോഴും ഹോർമോൺ ചികിത്സയിലാണ് താനെന്നും ശാരീരികവും മാനസികവുമായ ഒരുപാട് ചൂഷണങ്ങൾക്ക് ഇരയായിട്ടുണ്ടെന്നും സീമ പറഞ്ഞു. പലതും പുറത്തുപറഞ്ഞിട്ടില്ല. കുഞ്ഞു പ്രായത്തിൽ നേരിട്ട പലതും ചൂഷണങ്ങൾ ആണെന്ന് തിരിച്ചറിയാൻ വർഷങ്ങൾ എടുത്തുവെന്നും സീമ വ്യക്തമാക്കി.

വിവാഹം കഴിക്കണം എന്ന് ഏറെ നാൾ മുൻപ് വരെ ആഗ്രഹിച്ചിരുന്നു. അതിനാൽ ട്രാൻസ്‌ജെൻഡർ തിരിച്ചറിയൽ കാർഡിൽ പോലും ജെൻഡർ സ്ത്രീ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പക്ഷെ പ്രണയപരാജയങ്ങൾ അനുഭവിച്ചത്‌ കാരണം ഇനി വിവാഹം കഴിക്കില്ലെന്ന് തീരുമാനിച്ചു. ഭാവിയിൽ ഒരു ട്രസ്റ്റ് തുടങ്ങണം. സമ്പാദിക്കുന്നതെല്ലാം ആ ട്രസ്റ്റിന്റെ പേരിൽ എഴുതി നൽകും- ഉറച്ച സ്വരത്തോടെ സീമ പറയുന്നു.

AJILI ANNAJOHN :