ഇതേ പോലെ 10- 25 പോലീസുകാര്‍ നിങ്ങളുടെ വീട്ടിലേക്ക് ഇടിച്ചുകയറുന്നത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം;സജിത മഠത്തില്‍!

കഴിഞ്ഞ ദിവസം മാവോ സേ തൂങ്ങിന്റെ പുസ്തകങ്ങള്‍ കൈവശംവെച്ചെന്നാരോപിച്ച് യുഎപിഎ ചുമത്തി അലന്‍ ഷുഹൈബിനെഅറസ്റ് ചെയ്തിരുന്നു.സംഭവം വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്.പല പ്രമുഖരും ഇതിനെതിരെ രംഗത്തെത്തിയിരുന്നു.മാത്രമല്ല ഷുഹൈബിനെക്കുറിച്ച് അമ്മയുടെ സഹോദരിയും നടിയുമായ സജിത മഠത്തില്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഏറെ ചര്‍ച്ചയായിരുന്നു. എന്നാൽ [പോസ്റ്റ് ഏട്ടത്തിന്റെ പേരിൽ നിരവധി പേർ സാജിതയെ വിമർശിച്ച രംഗത്തെത്തിയിരുന്നു.ഇപ്പോളിതാ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ വിമര്ശനങ്ങളിക്കെതിരെ പ്രതികരിക്കുകയാണ് സജിത.

സജിതയുടെ വാക്കുകള്‍
ഞാന്‍ അന്ന് നടത്തിയ പ്രസ്താവനയെന്തെന്ന് എനിക്ക് നന്നായറിയാം. സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. എന്റെ അനിയത്തിയുടെ മകന്റെ വിഷയത്തില്‍ ഇടപെടുന്നത് സജിത മഠത്തിലായല്ല വല്ല്യമ്മ എന്ന നിലയിലാണ്. അങ്ങനെ അവരോടൊപ്പം നില്‍ക്കുന്ന സമയത്ത് എന്നെ സോഷ്യല്‍ മീഡിയ അറ്റാക്ക് ചെയ്യുന്നു എന്നത് എന്നെ സംബന്ധിച്ച് വിഷയമല്ല. ഞാന്‍ അതേ കുറിച്ച് ആശങ്കാകുലയല്ല. എന്നെ ഇപ്പോള്‍ അലട്ടുന്നത് അലനെതിരേ യുഎപിഎ ചുമത്തി അവനെ അറസ്റ്റ് ചെയ്തു എന്ന വിഷയം മാത്രമാണ്.

എന്റെ പല രാഷ്ട്രീയ നിലപാടുകളുടെയും പേരില്‍ ശാപം കിട്ടുമെന്ന് നിങ്ങള്‍ പറയുകയാണെങ്കില്‍ ആയിക്കോട്ടെ. ഞാനത് എടുക്കാന്‍ തയ്യാറാണ്. എന്നെ സംബന്ധിച്ച് ഞാന്‍ മുന്നോട്ട് വച്ച രാഷ്ട്രീയ ബോധങ്ങള്‍ ശരിയാണെന്ന് തന്നെയാണ് ഞാന്‍ വിചാരിക്കുന്നത്. അതില്‍ നിന്ന് പുറകോട്ട് ഞാന്‍ പോവില്ല. ആ രാഷ്ട്രീയബോധം കൊണ്ടാണ് ഇത് സംഭവിച്ചതെന്ന് നിങ്ങള്‍ക്ക് സന്തോഷം തോന്നുകയാണെങ്കില്‍ എനിക്കിത്രയേ പറയാനുള്ളൂ. നിങ്ങളുടെ വീട്ടിലും ഈ പ്രായത്തിലുള്ള കുട്ടികളുണ്ട്. ശ്രദ്ധിച്ചോളൂ… ഇതേ പോലെ 10- 25 പോലീസുകാര്‍ നിങ്ങളുടെ വീട്ടിലേക്ക് ഇടിച്ചുകയറുന്നത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. പ്രത്യേകിച്ച് ഈ രീതിയിലാണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍.

sajitha talks about uapa act

Vyshnavi Raj Raj :