ധര്‍മജനെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ എന്റെ ഡയറി അവനെ രക്ഷിച്ചു; വെളിപ്പെടുത്തി രമേശ് പിഷാരടി

മലയാളി പ്രേക്ഷകരുടെ പ്രിയ കോംമ്പോയാണ്. രമേഷ് പിഷാരടിയും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ്. ഇരുവരും ഒന്നിച്ചാൽ പിന്നെ ചിരിയുടെ പൂരമായിരിക്കും ഇപ്പോള് ഇതാ ധര്‍മജനൊപ്പം പരിപാടികള്‍ അവതരിപ്പിച്ചിരുന്ന കാലത്തുണ്ടായ അനുഭവം തുറന്ന് പറഞ്ഞ് രമേശ് പിഷാരടി. ഡയറി എഴുത്തിലൂടെ ധർമജനെ രക്ഷിച്ച സംഭവമാണ് പിഷാരടി പറയുന്നത്.

”90 മുതല്‍ എല്ലാ ദിവസവും ഡയറി എഴുതുന്ന ശീലമുള്ളയാളാണ് ഞാന്‍. പണ്ടൊരു കേസുമായി ധര്‍മജനെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ ആ ഡയറിയാണ് അവനെ രക്ഷിച്ചത്. അതില്‍ ഞാനും അവനും കേസ് നടന്ന ദിവസം എവിടെയായിരുന്നെന്ന് വ്യക്തമായി എഴുതി വെച്ചിട്ടുണ്ടായിരുന്നു. അങ്ങനെ എന്റെ എഴുത്ത് ശീലം കൊണ്ട് ചെറുതും വലുതമായ ഒരുപാട് ഗുണങ്ങള്‍ ഉണ്ടായിട്ടുണ്ട്” എന്നാണ് പിഷാരടി ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തിയിരിക്കുന്നത്.

ramesh

Noora T Noora T :