ഇതെൻ്റെ ജീവിതത്തിൽ മറക്കാൻ സാധിക്കാത്ത സംഭവം ; ദുരനുഭവം വെളിപ്പെടുത്തി കായംകുളം കൊച്ചുണ്ണിയിലെ നടി !

നിവിന്‍ പോളി ചിത്രമായ കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിലൂടെ മലയാളി സിനിമ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെട്ട ബോളിവുഡ് താരമാണ് നോറ ഫത്തേഹി. മോഡലും നര്‍ത്തകിയുമായ നോറ തകര്‍പ്പന്‍ നൃത്ത ചുവടുകളിലൂടെയാണ് പ്രേക്ഷകരുടെ പ്രിയതാരമായിമാറിയത്.

ഇപ്പോഴിത തനിയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തുകയാമണ് താരം. വിദേശികള്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ വളരെ ബുദ്ധിമുട്ടാണെന്നാണ് താരത്തിന്റെ അഭിപ്രായം. തനിയ്ക് നേരിടേണ്ടി വന്ന ദുരനുഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍.

കാനഡയില്‍ നിന്ന് ഇന്ത്യയിലെത്തി ആദ്യ ജോലി ചെയ്ത പരസ്യ കമ്ബനിയില്‍ നിന്നാണ് നേഹയ്ക്ക് മോശാനുഭവം ഉണ്ടായത്. ഒരു കാസ്റ്റിങ് ഏജന്റ് 20 ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്. അതും താന്‍ പരസ്യ കമ്ബനികളില്‍ നിന്ന് ജോലി ചെയ്തുണ്ടാക്കി പണമായിരുന്നു അതെന്നും താരം പറഞ്ഞു.


പണം തട്ടിയെടുക്കുക മാത്രമായിരുന്നില്ല. അവിടത്തെ ഏജന്റ് തന്നോട് മോശമായും പ്രകോപനമായും സംസാരിച്ചുവെന്നും താരം വെളിപ്പെടുത്തി. കൂടാതെ ഭാഷ അറിയാത്തതിനാലു സംസാരരീതിയുടെ പേരിലും താന്‍ ഒരുപാട് അവഹേളിക്കപ്പെട്ടിട്ടുണ്ടെന്നും നോറ പറഞ്ഞു സഹപ്രവര്‍ത്തകര്‍ തന്നെ ക്രൂരമായി കളിയാക്കിയതിനാല്‍ കരഞ്ഞു കൊണ്ട് വീട്ടിലെത്തിയ സംഭവം തനിയ്ക്കുണ്ടായിട്ടുണ്ടെന്ന് നോറ തുറന്ന് പറഞ്ഞു.

ഒരു ദിവസം പരസ്യ കമ്ബനിയിലെ ഏജന്റ് തന്നോട് തിരിച്ച്‌ പൊയ്ക്കോളാന്‍ ആവശ്യപ്പെട്ടു. നിങ്ങളെ ഇനി ഇവിടെ ആവശ്യമില്ല, തിരിച്ച്‌ പൊയ്ക്കോളു എന്ന് ആ ഏജന്റ് എന്നോട് പറഞ്ഞു. ഇത് ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത സംഭവമാണെന്നും താരം പറഞ്ഞു.


ജോണ്‍ എബ്രഹാമിന്റെ ചിത്രത്തമായ സത്യേവ ജയതേ എന്ന ചിത്രത്തിലൂടെയാണ് നോറ പ്രേക്ഷകര്‍ക്കിടയില്‍ ഹിറ്റായത്. ചിത്രത്തിലെ ദില്‍ബര്‍ എന്ന ഗാനം സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായിരുന്നു. ബോളിവുഡ് മാത്രമല്ല ഇന്ത്യന്‍ സിനിമ പ്രേമികള്‍ ഒന്നടങ്കം പാട്ടിന് ചുവട് വെച്ചിരുന്നു. മലയാളത്തില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിലൂടെ മലയാളത്തിലും ഇവര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

nora fatehi about bad experiences from india

Sruthi S :