2015ല്‍ അല്‍ഫോന്‍സ് പുത്രന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പ്രേമം പ്രേക്ഷകർക്കിടയിൽ ചെറിയ ഒളമല്ല സൃഷ്ട്ടിച്ചത്. ചിത്രം റിലീസ് ചെയ്തിട്ട് അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഈ വേളയിൽ ഇപ്പോഴിതാ പ്രേമത്തിലെ ജോര്‍ജാവാന്‍ താന്‍ ആദ്യം തീരുമാനിച്ചത് ദുല്‍ഖറിനെയായിരുന്നുവെന്ന് അല്‍ഫോന്‍സ് പറയുന്നു.
നിര്‍മ്മാതാവ് അന്‍വര്‍ റഷീദും ദുല്‍ഖറിനെയായിരുന്നു കണ്ടിരുന്നത്. എന്നാല്‍ നിവിനുമായുള്ള വ്യക്തിപരമായ അടുപ്പമാണ് ഈ ചിത്രത്തിലേക്ക് നിവിനെ എത്തിച്ചതെന്ന് അല്‍ഫോന്‍സ് പുത്രന്‍ പറഞ്ഞു.