ഇത് കേരളത്തിൽ നടന്നുവെന്ന വസ്തുത ഞാൻ നിഷേധിക്കില്ല… ഇത് സംഭവിച്ചിരിക്കാം; ദി കേരള സ്റ്റോറിയെ കുറിച്ച് ടോവിനോ തോമസ്

ഏറെ വിവാദവും കോളിളക്കവും സൃഷ്ടിച്ച ചിത്രമാണ് ‘ദി കേരള സ്‌റ്റോറി’. തിയേറ്ററുകളില്‍ എത്തിയിട്ടും വിവാദങ്ങള്‍ കെട്ടടങ്ങിയിട്ടില്ല.

‘ദി കേരള സ്റ്റോറി’ താൻ കണ്ടില്ലെന്നാണ് നടൻ ടൊവിനോ തോമസ് പറയുന്നത് . ചിത്രത്തിന്റെ ട്രെയിലറിലെ വിവരണത്തിൽ ‘32,000 സ്ത്രീകൾ’ എന്നായിരുന്നുവെന്നും പിന്നീട് നിർമാതാക്കൾ തന്നെ അത് മൂന്ന് ആക്കിമാറ്റിയെന്നും എന്താണ് അതുകൊണ്ട് അർത്ഥമാകുന്നതെന്നും നടൻ പറഞ്ഞു. ദി കേരള സ്റ്റോറി തന്റെ നാടിനെ പ്രത്യേക രീതിയിൽ ചിത്രീകരിക്കുന്നത് വേദനിപ്പിക്കുന്നുണ്ടോ എന്ന ചോദ്യത്തിനാണ് ടൊവിനോ മറുപടി നൽകിയത്.

‘കേരള സ്റ്റോറിയുടെ ട്രെയിലർ മാത്രമാണ് ഞാൻ കണ്ടത്. സിനിമ ഇതുവരെ കണ്ടിട്ടില്ല. കൂടാതെ കണ്ടവരോട് സംസാരിച്ചിട്ടുമില്ല. ട്രെയിലറിലെ വിവരണത്തിൽ ‘32,000 സ്ത്രീകൾ’ എന്നായിരുന്നു, എന്നിട്ട് നിർമാതാക്കൾ തന്നെ അത് 3 ആക്കിമാറ്റി. എന്താണ് അർഥമാക്കുന്നത്? എനിക്കറിയാവുന്നിടത്തോളം കേരളത്തിൽ 35 ദശലക്ഷം ആളുകളുണ്ട്, ഈ മൂന്ന് സംഭവങ്ങൾ കൊണ്ട് ആർക്കും അതിനെ സാമാന്യവൽക്കരിക്കാൻ കഴിയില്ല. ഇത് കേരളത്തിൽ നടന്നുവെന്ന വസ്തുത ഞാൻ നിഷേധിക്കില്ല. ഇത് സംഭവിച്ചിരിക്കാം. എനിക്ക് വ്യക്തിപരമായി ഇത് അറിയില്ല, പക്ഷേ ഞാൻ ഇത് വാർത്തകളിൽ വായിച്ചിട്ടുണ്ട്. ഇന്ന് നമ്മൾ കാണുന്നതെല്ലാം വസ്തുതകളല്ല. കേവലം അഭിപ്രായങ്ങൾ മാത്രമാണ്. അഞ്ച് വ്യത്യസ്ത ചാനലുകളിൽ ഒരേ വാർത്ത അഞ്ച് വ്യത്യസ്തമായ രീതിയിൽ കൊടുക്കുന്നത് നമ്മൾ കാണുന്നു. അതിനാൽ ശരിയും തെറ്റും എനിക്കറിയാം. 35 ദശലക്ഷത്തിൽ മൂന്ന് സാമാന്യവൽക്കരിക്കാൻ കഴിയില്ല, തെറ്റായ വിവരങ്ങൾ നൽകുന്നത് വളരെ മോശമാണ്’, ടൊവിനോ പറഞ്ഞു.

അതേസമയം, കേരളത്തില്‍ സിനിമയ്‌ക്കെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ചിത്രത്തിനെതിരെയുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയിരുന്നു. കേരള സ്‌റ്റോറി സാങ്കല്‍പ്പിക ചിത്രമാണെന്ന് ആയിരുന്നു പ്രദര്‍ശനാനുമതി തടയണമെന്നാവശ്യപ്പെട്ട ഹര്‍ജികളില്‍ ഹൈക്കോടതി നിരീക്ഷിച്ചത്.

Noora T Noora T :