ചലച്ചിത്ര താരങ്ങളായ ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗത്തിനും സിനിമയിൽ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ഇരുവരേയും വിലക്കിയ സിനിമാ സംഘടനകളുടെ നടപടിക്കൊപ്പമെന്ന് തിരക്കഥാകൃത്ത് വിനു കിരിയത്ത്. ഇത്തരക്കാരെ കുറ്റപ്പെടുത്തുന്നതിന് മുമ്പ് ഇവര്‍ക്ക് വളം വെച്ച് കൊടുക്കുന്നവരെയാണ് പറയേണ്ടതെന്നും അദ്ദേഹം ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.
ഷെയ്ന്‍ നിഗവും ശ്രീനാഥ് ഭാസിയും പോലെയുള്ള ഇത്തരം നടന്മാര്‍ക്ക് വളം വെച്ച് കൊടുക്കുന്നത് നട്ടെല്ലില്ലാത്ത ചില സംവിധായകരും നിര്‍മ്മാതാക്കളുമാണ്. വന്ന് വന്ന് ഇപ്പോള്‍ വീട്ടുകാരാണ് ഒരു സിനിമ എങ്ങനെ ഇറക്കണമെന്ന് തീരുമാനിക്കുന്നത്.
ശ്രീനാഥ് ഭാസിയോട് പറഞ്ഞു കൊടുക്കണം ഇവിടെ അടൂര്‍ ഭാസിയെന്ന ഒരു നടനുണ്ടായിരുന്നുവെന്ന്. ഇവര്‍ക്കൊന്നും അഭിനയിക്കുമ്പോള്‍ മുഖത്ത് ഒരു എക്‌സ്പ്രഷനും വരുന്നില്ല.
ശ്രീനാഥ് ഭാസിക്കൊക്കെ കഞ്ചാവടിച്ച ഒരു എക്‌സ്പ്രഷനേ ഉള്ളൂ, ഇവര്‍ക്കൊക്കെ വളം വെച്ചുകൊടുത്തവരെ പറഞ്ഞാല്‍ മതിയല്ലോ. ചൊല്ലിക്കൊട് തല്ലിക്കൊട് തള്ളിക്കള അതാണ് വേണ്ടത്. വിലക്കിയത് നന്നായി വെരി ഗുഡ് . സിനിമയില്‍ നമുക്ക് താരങ്ങളെ വേണ്ട അഭിനേതാക്കളെ മതിയെന്നാണ് വിനു കിരിയത്ത് പറയുന്നത്
സിനിമ പകുതിയാകുമ്പോൾ തന്റെ പ്രാധാന്യം കുറഞ്ഞോ എന്നാണ് ഷെയ്ൻ നിഗമിന് സംശയം, എഡിറ്റ് കാണാൻ ആവശ്യപ്പെടുന്നു. ഒരു സിനിമ സംഘടനകൾക്കും സഹിക്കാൻ പറ്റാത്ത കാര്യങ്ങളാണ് ഷെയ്ൻ ചെയ്യുന്നത്. ശ്രീനാഥ് ഭാസി ഏതൊക്കെ പടത്തിലാണ് അഭിനയിക്കുന്നതെന്നും ആർക്കൊക്കെയാണ് ഒപ്പിട്ട് നൽകുന്നതെന്നും അദ്ദേഹത്തിന് പോലും അറിയില്ല’, രഞ്ജിത്ത് പറഞ്ഞു.
രാസലഹരി ഉപയോഗിക്കുന്നവരുമായി സഹകരിക്കില്ലെന്നും ചില താരങ്ങള്‍ സ്വബോധമില്ലാതെ പെരുമാറുന്നുവെന്നും നിര്‍മാതാക്കളുടെ സംഘടന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി