അവസാനമായി കാണാൻ ഓടിയെത്തി അനിഖ, മാമുക്കോയയുടെ മകനെ ആശ്വസിപ്പിച്ച് ജോജു; വിങ്ങിപ്പൊട്ടി വിനോദ് കോവൂർ

ബുധനാഴ്ച 1.05-ന് സ്വകാര്യ ആശുപത്രിയിലായിരുന്നു മാമുക്കോയയുടെ അന്ത്യം. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടർന്നാണ് മരണം. സിനിമ- നാടക -സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളിൽ നിന്നുള്ളവരും ആരാധകരും നാട്ടുകാരുമെല്ലാം ബുധനാഴ്ച വൈകീട്ട് കോഴിക്കോട്ടെ ടൗൺഹാളിലേക്ക് നടന് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.

ഉച്ചയ്ക്ക് മൂന്നേകാൽ മുതൽ രാത്രി 10 വരെ ടൗൺഹാളിൽ പൊതുദർശനം നടന്നു. ജോജു ജോർജ്, നീരജ് മാധവ്, നിർമൽ പാലാഴി, ഇടവേള ബാബു, സത്താർ, സുരഭി ലക്ഷ്മി, സത്യൻ അന്തിക്കാട്, സന്തോഷ് പണ്ഡിത് എന്നിവർ കോഴിക്കോട് എത്തിയിരുന്നു.

സിനിമാ പ്രവർത്തകർക്കു പുറമേ കോഴിക്കോട്ടെ സാധാരണക്കാരാണ് മാമുക്കോയയെ ഒരു നോക്ക് കാണാനായി കൂടുതലും എത്തിയത്.

വീടിനു സമീപത്തെ അരക്കിണർ മുജാഹിദ് പള്ളിയിൽ നടന്ന മയ്യത്ത് നമസ്കാരത്തിനുശേഷം ഔദ്യോഗിക ബഹുമതികളോടെ കണ്ണംപറമ്പ് കബർസ്ഥാനിൽ കബറടക്കം നടന്നു.

Noora T Noora T :